Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ നിന്നെത്തി പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് ജയ്‌പൂരിൽ അറസ്റ്റിൽ

June 26, 2022

June 26, 2022

ജയ്പൂര്‍:വീഡിയോ ഗെയിമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ഇന്ത്യയിലെത്തിയ ഇരുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. ഇസ്രായേല്‍ നദാഫ് എന്ന യുവാവാണ് പിടിയിലായത്.

'ഫ്രീ ഫയര്‍' എന്ന മൊബൈല്‍ ഗെയിമിലൂടെ ചങ്ങാത്തം സ്ഥാപിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാനാണ് യുവാവ് എത്തിയത്. ഇയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഫ്രീ ഫയര്‍ ഗെയിമിലൂടെ പരിചയമുണ്ടായിരുന്ന 13കാരിയായ പെണ്‍കുട്ടി ഇയാളുടെ ഫോളോവറായതിന്  കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം, ഇരുവരും നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു.. ഇതോടെയാണ് പെണ്‍കുട്ടിയെ ഒപ്പം കൂട്ടാന്‍ യുവാവ് തീരുമാനിച്ചത്.

ഖത്തറില്‍ നിന്ന് ജൂണ്‍ 18 ന്  ഡല്‍ഹിയിലെത്തിയ നദാഫ് അവിടെ നിന്ന് രാജസ്ഥാനിലെത്തി ദൗസ ജില്ലയിലെ ബന്ദികുയിയില്‍ വെച്ച്‌ പെണ്‍കുട്ടിയെ നേരില്‍ കാണുകയും ചെയ്തു. പെണ്‍കുട്ടിയെ തന്‍റെ ഒപ്പം വരാന്‍ വേണ്ടി ഇയാള്‍ ക്ഷണിച്ചു. ഇതോടെ പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം പോകുകയായിരുന്നു.

എന്നാല്‍ വെള്ളിയാഴ്ച ബീഹാറിലെ ദര്‍ഭംഗ ജില്ലയില്‍ വെച്ച്‌ നദാഫിനെ പൊലീസ് പിടികൂടുകയായിരുന്നു. ഈ സമയം പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. കടയില്‍ പലഹാരം വാങ്ങാന്‍ പോവുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്.

രാജസ്ഥാന്‍ പോലീസ് ദര്‍ഭംഗയില്‍ നിന്ന് നദാഫിനെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ജൂണ്‍ 19 മുതല്‍ കാണാതാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ ഫ്രീ ഫയര്‍ ഗെയിം കളിക്കാറുണ്ടെന്ന് മനസ്സിലായി.

ഇതിന് പിന്നാലെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഫ്രീ ഫയര്‍ ഗെയിമുമായി ബന്ധപ്പെട്ട ഇന്‍സ്റ്റാഗ്രാം ഐഡി പൊലീസിന് ലഭിച്ചു. ഗെയിമിലൂടെ പെണ്‍കുട്ടി ഒരു പ്രത്യേക ഇന്‍സ്റ്റാഗ്രാം ഐഡിയിലേക്ക് ആവര്‍ത്തിച്ച്‌ കണക്റ്റ് ചെയ്യുകയായിരുന്നു. ഈ ഐഡി നദാഫിന്റേതായിരുന്നു.

ഐഡി പരിശോധിച്ചപ്പോള്‍ ഖത്തറില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി. ഈ ഇന്‍സ്റ്റാഗ്രാം ഐഡി പിന്നീട് ജൂണ്‍ 19 ന് ഇന്ത്യയില്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരുന്നു. സംശയാസ്പദമായ മൊബൈല്‍ നമ്ബര്‍ ട്രാക്ക് ചെയ്തപ്പോള്‍, സിം ഡല്‍ഹിയില്‍ നിന്ന് എടുത്തതാണെന്ന് മനസ്സിലായി.

ലൊക്കേഷന്റെ അടിസ്ഥാനത്തില്‍, ബന്ദികുയി, പിന്നീട് ഡല്‍ഹി, ബിഹാര്‍ എന്നിവിടങ്ങളിലെ റോഡ് റൂട്ടില്‍ ഈ നമ്ബര്‍ ആദ്യം സജീവമായിരുന്നുവെന്ന് കണ്ടെത്തി. സ്ഥലം കണ്ടെത്തി പോലീസ് ബിഹാറിലെ ദര്‍ഭംഗയിലെത്തി. അവിടെ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പെണ്‍കുട്ടിയുമായി ഇസ്രായേല്‍ നദാഫ് പിടിയിലായത്. നേപ്പാള്‍ സ്വദേശിയായ നദാഫ്, ബീഹാറില്‍നിന്ന് കര അതിര്‍ത്തിയിലൂടെ പെണ്‍കുട്ടിയുമായി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News