Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലേക്ക് വരുന്നവർക്കുള്ള നിബന്ധനകളിൽ വീണ്ടും മാറ്റം,പുറത്തുനിന്ന് വരുന്ന വാക്സിനെടുത്തവർക്കും ഹോട്ടൽ കൊറന്റൈൻ നിർബന്ധമാക്കി

July 30, 2021

July 30, 2021

ദോഹ: ഇന്ത്യയിൽ നിന്ന് വരുന്ന വാക്സിനെടുത്തവർക്കും ഖത്തറിൽ ക്വാറന്റൈൻ നിർബന്ധമാക്കുന്നു. ആഗസ്റ്റ് 2 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന്  അറിയിച്ചുകൊണ്ട് ട്രാവൽ ഏജൻസികൾക്കും ഓപറേറ്റർമാർക്കും എയർലൈൻ കമ്പനികൾക്കും ഇ മെയിൽ സന്ദേശം ലഭിച്ചതായാണ് വിവരം. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ സംബന്ധിച്ച് നൽകുന്ന അറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. ഖത്തറിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്കും കോവിഡ് വന്ന് ഭേദമായവർക്കും  ഖത്തറിൽ താമസ വിസയുള്ളവർക്കും രണ്ട് ദിവസത്തേക്ക് ഹോട്ടൽ ക്വാറന്റൈനിർബന്ധമാണെന്നാണ് അറിയിപ്പ്. രണ്ടാം ദിവസം പിസിആർ പരിശോധന നടത്തുകയും നെഗറ്റീവ് ഫലം വന്നാൽ അതേ ദിവസം തന്നെ അവരെ വിട്ടയക്കുകയും ചെയ്യും.ഇന്ത്യ ഉൾപെടെ പുറത്ത് നിന്ന് വാക്‌സിൻ എടുത്തവർക്കും വാക്‌സിൻ എടുക്കാത്തവർക്കും 10 ദിവസം ഹോട്ടൽ കൊറന്റൈൻ നിർബന്ധമായിരിക്കും. 


ഏതു രാജ്യത്ത് നിന്നാണോ പുറപ്പെടുന്നത് അതിനനുസരിച്ച് രണ്ട് വയസ്സ് വരെ കുട്ടികളുള്ള ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഹോം ക്വാറന്റൈന് വിധേയരാകണം. ട്രാവൽ ആൻഡ് റിട്ടേൺ പോളിസി അനുസരിച്ച് പിസിആർ പരിശോധന നടത്തേണ്ടതുമുണ്ട് എന്ന് നിർദേശത്തിൽ പറയുന്നു. 75 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർക്കും താമസക്കാർക്കും ഇതേ നിർദേശം തന്നെയാണ് നൽകുന്നത്.   അതേസമയം,നിലവിൽ ഇതുസംബന്ധിച്ച ഔദ്യോഗീക പ്രഖ്യാപനങ്ങൾ വന്നിട്ടില്ല.


Latest Related News