Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
സൗദിയിൽ നിന്നും അൽസലാമി ദോഹയിലേക്ക് നടക്കുകയാണ്,ലോകകപ്പ് നേരിൽകാണാൻ

September 19, 2022

September 19, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : സൗദി പൗരനായ അബ്ദുല്ല അൽ സലാമി സൗദിയിൽ നിന്നും ഖത്തറിലേക്ക് കാൽനടയായി എത്തിയാണ് ഇത്തവണ ഖത്തർ ലോകകപ്പ് ഗാലറിയിൽ ഇടംപിടിക്കുക.ഖത്തർ ലോകകപ്പിലെ ഉൽഘാടന മത്സരത്തിന് വിസിൽ മുഴങ്ങുന്നതിന് മുമ്പ്.രണ്ടു മാസം കൊണ്ട് ഖത്തറിൽ നടന്നെത്താമെന്ന് അബ്ദുല്ല അൽ സലാമി കണക്കുകൂട്ടുന്നു.
ജിദ്ദയിൽ നിന്നും ഏതാനും ദിവസങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച യാത്ര ഏകദേശം 1,600 കിലോമീറ്റർ കാൽനടയായി പിന്നിട്ട് താൻ ദോഹയിൽ എത്തുമെന്ന്  അൽ സലാമി ട്വിറ്ററിൽ കുറിച്ചു. "ദൈവത്തിന്റെ നാമത്തിൽ  ഞാൻ സാഹസിക യാത്ര തുടങ്ങുന്നു. ജിദ്ദയിലെ സമുദ്രത്തിൽ നിന്നും ദോഹയിലേക്ക്," അദ്ദേഹം എഴുതി.യാത്രയുടെ തുടക്കം മുതൽ സ്നാപ്ചാറ്റിൽ പങ്കുവെച്ച വിവിധ സ്ഥലങ്ങളുടെയും സ്റ്റേഷനുകളുടെയും നിരവധി വീഡിയോകളും അദ്ദേഹം ട്വീറ്റ് ചെയ്തു.



 "ഞാൻ ഈ കുപ്പിയിൽ ചെങ്കടലിലെ വെള്ളം നിറയ്ക്കും, അറേബ്യൻ ഗൾഫ് കടലിലേക്കുള്ള യാത്രയിൽ ഞാനത് കൊണ്ടുപോകും."ഒരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു.

മറ്റൊരു വിഡിയോയിൽ ഇങ്ങിനെ പറഞ്ഞു: "വ്യത്യസ്തവും വിചിത്രവുമായ ഒരു സാഹസികതയായിരിക്കും ഈ നടത്തം. ഓസ്ട്രേലിയ, മെക്സിക്കോ തുടങ്ങിയ മറ്റു നിരവധി രാജ്യങ്ങളിൽ ഉണ്ടായ എൻ്റെ അനുഭവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തം. കാരണം എൻ്റെ രാജ്യത്തിലൂടെയും നാട്ടുകാരുടെ ഇടയിലൂടെയുമാണ് ഞാൻ നടക്കുന്നത്. നിരവധി ഗോത്രങ്ങളെ കാണും."

"ഈ യാത്രയുടെ ഏറ്റവും ഭംഗിയുള്ള ദിവസം. ഞാൻ ഇന്ന് വിശുദ്ധ മക്കയിലാണ്," നാലാമത്തെ ദിവസം അദ്ദേഹം എഴുതി.

സൗദിയുടെയും ഖത്തറിന്റെയും ചെറിയ പതാകകൾ വഹിച്ചാണ് സലാമിയുടെ യാത്ര. രാത്രിയിൽ ഉറങ്ങാൻ ചെറിയ ടെന്റും അൽ സലാമി തൻ്റെ ബാഗിൽ കരുതിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News