September 04, 2019
September 04, 2019
ഉപരോധാനന്തര കാലഘട്ടത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് ഖത്തറിന്റെ മൊത്തം കയറ്റുമതി-വിദേശ വ്യാപാര രംഗങ്ങളില്‍ ദൃശ്യമായത്.
ദോഹ: ഖത്തറിനെതിരെ ചില അയൽ രാജ്യങ്ങള്‍ ചുമത്തിയ ഉപരോധം സത്യത്തില്‍ അനുഗ്രഹമായി മാറിയെന്നും രാജ്യത്തിന്റെ യഥാര്‍ത്ഥ ശേഷി പുറത്തെടുക്കാന്‍ സഹായിച്ചെന്നും വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് അലി ബിന്‍ അഹ്മദ് അല്‍കുവാരി. ഖത്തറിലെ കാര്‍ണീജ് മെലണ്‍ സര്‍വകലാശാലയിലെ ഡീന്‍ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിന്റെ സാമ്പത്തിക വളർച്ചയിൽ നിര്‍ണായകമായിരുന്നു ഉപരോധം.പുതുതായുള്ള വ്യാപാര ഇടപാടുകളുടെ ഒരു പരമ്പര തന്നെ ഇതിനു പിന്നാലെയുണ്ടായി.ലോകത്തുടനീളമുള്ള നിരവധി നയതന്ത്ര കേന്ദ്രങ്ങളുമായി നേരിട്ടുള്ള വാണിജ്യ പാതകള്‍ രാജ്യം സ്ഥാപിച്ചു. സുപ്രധാനമായ ആഗോള പങ്കാളികളിലേക്ക് വ്യാപാര രംഗം തിരിഞ്ഞു-കുവാരി ഖത്തറിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചു.
ഉപരോധാനന്തര കാലഘട്ടത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് ഖത്തറിന്റെ മൊത്തം കയറ്റുമതി-വിദേശ വ്യാപാര രംഗങ്ങളില്‍ ദൃശ്യമായത്. 2017ല്‍ രാജ്യത്തിന്റെ കയറ്റുമതി 2016നെ അപേക്ഷിച്ച് 18 ശതമാനം വര്‍ധിച്ച് 244 ബില്യന്‍ ഖത്തര്‍ റിയാലായി. 2018ല്‍ അത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ധിച്ച് 306 ബില്യന്‍ റിയാലിന്റെ മൂല്യമുള്ളതായി. 2019 ജൂലൈയില്‍ വിദേശ വാണിജ്യ വ്യാപാര മിച്ചം 13.2 ബില്യന്‍ റിയാലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.