Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ദുരന്തഭൂമിയിൽ ആദ്യമെത്തിയ വിദേശ ഭരണാധികാരി,ഖത്തർ അമീർ എർദോഗനുമായി കൂടിക്കാഴ്ച നടത്തി

February 12, 2023

February 12, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എർദോഗനുമായി കൂടിക്കാഴ്ച നടത്തി.ആയിരക്കണക്കിന് ആളുകൾ മരിക്കുകയും കനത്ത നാശനഷ്ടങ്ങൾ നേരിടുകയും ചെയ്ത കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന് ശേഷം ഇതാദ്യമായാണ് വിദേശ രാജ്യത്ത് നിന്നുള്ള ഒരു ഭരണാധികാരി തുർക്കി സന്ദർശിക്കുന്നത്.ഇന്ന് രാവിലെയാണ് ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം അമീർ ഇസ്താംബൂളിൽ എത്തിയത്.

രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും വർധിപ്പിക്കാനും തകർന്ന പ്രദേശങ്ങളുടെ പുനർനിർമാണവും ഇരു നേതാക്കളും ചർച്ച ചെയ്തതായി ഖത്തറിലെ തുർക്കി അംബാസഡർ മുസ്തഫ ഗോക്‌സു ഖത്തർ ന്യൂസ് ഏജൻസിയോട് പറഞ്ഞു.തുർക്കിയിലും സിറിയയിലും ദുരന്തമുണ്ടായതിന് പിന്നാലെ ഖത്തർ അമീർ എർദോഗനെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചിരുന്നു.

ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിലെ ഇന്റേണൽ സെക്യൂരിറ്റി ഫോഴ്‌സ് (ലെഖ്‌വിയ)യിലെ 120-ലധികം ഉദ്യോഗസ്ഥരെ എയർബ്രിഡ്ജ് വഴി തിങ്കളാഴ്ച തന്നെ ഖത്തറിൽ നിന്നും തുർക്കിയിലേക്ക് അയച്ചിരുന്നു. 

2017 ൽ ഖത്തറിനെതിരെ ചില അയൽരാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചപ്പോൾ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് തുർക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News