February 05, 2024
February 05, 2024
ദോഹ: ഗസയിൽ നിന്ന് വൈദ്യചികിത്സയ്ക്കായി ഫലസ്തീനികളുടെ പതിമൂന്നാമത്തെ സംഘം ഖത്തറിലെത്തി. ഖത്തർ സായുധ സേനയുടെ വിമാനത്തിലാണ് പരിക്കേറ്റവർ ദോഹയിലെത്തിയത്.
ഗസ മുനമ്പിൽ നിന്ന് പരിക്കേറ്റവരെ ഖത്തറിലെത്തിക്കാൻ സഹകരിച്ച എല്ലാവർക്കും വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതർ നന്ദി അറിയിച്ചു. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ പരിക്കേറ്റ ഫലസ്തീനികൾ ദോഹയിലെത്തിയതിന്റെ വീഡിയോയും ലുൽവ പങ്കുവെച്ചിട്ടുണ്ട്.
نسأل الله السلامة للجميع ????????
— لولوة الخاطر Lolwah Alkhater (@Lolwah_Alkhater) February 4, 2024
بحمدالله ومنّته وحده وصلت منذ قليل الدفعة الثالثة عشرة من الأشقاء الفلسطينيين المصابين وذويهم إلى دولة قطر على متن طائرة عسكرية قطرية مخصصة للإخلاء الطبي. الشكر موصول لجميع من ساهم في عملية الإخلاء من القطاع مرورا بالعريش في جمهورية مصر العربية وصولا… https://t.co/x9wEDcW3Tc pic.twitter.com/P8r3nRIMv4
"ഫലസ്തീനികൾക്കായുള്ള ഈ ജീവൻരക്ഷാ പ്രവർത്തനങ്ങൾ ഗസയ്‌ക്കെതിരായ ആക്രമണം തടയുന്നതിൽ നിന്ന് പരാജയപ്പെട്ട അന്താരാഷ്ട്ര സമൂഹത്തെയും, പ്രതിരോധമില്ലാത്ത സാധാരണക്കാരെ, പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കാനുമുള്ള നിയമപരവും മാനുഷികവുമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കുന്നില്ലെന്നും ലുൽവ കൂട്ടിച്ചേർത്തു.
ഗസയില്‍ പരിക്കേറ്റ 1500 ഫലസ്തീനികൾക്ക് ചികിത്സയും, ഗസയില്‍ അനാഥരായ 3000 പേരുടെ സ്‌പോണ്‍സര്‍ഷിപ്പും ഏറ്റെടുക്കുമെന്ന് ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപിച്ചിരുന്നു. ഗസയിലെ ഫലസ്തീന്‍ ജനതയ്ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ, ഗസയിൽ നിന്ന് ചികിത്സയ്ക്കായി ഖത്തറിലെത്തിച്ചവരുടെ എണ്ണമോ, ചികിത്സ നൽകുന്ന ആരോഗ്യ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F