Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഗസയിൽ നിന്നുള്ള പന്ത്രണ്ടാമത്തെ സംഘവും ചികിത്സയ്ക്കായി ഖത്തറിലെത്തി

February 03, 2024

news_malayalam_aid_for_palestine_in_qatar

February 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിൽ നിന്ന് വൈദ്യചികിത്സയ്ക്കായി ഫലസ്തീനികളുടെ പന്ത്രണ്ടാമത്തെ സംഘം ഖത്തറിലെത്തി. ഈജിപ്ത്, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സഹകരണത്തിലും ഏകോപനത്തിലുമാണ് പന്ത്രണ്ടാമത്തെ ബാച്ചിനെയും ഖത്തറിൽ സ്വീകരിച്ചത്. 

പരിക്കേറ്റ ഫലസ്തീനികളെ ദോഹയിൽ ചികിത്സയ്ക്കായി എത്തിക്കുന്നതിൽ ഖത്തർ സായുധ സേനയുടെ ശ്രമങ്ങൾക്ക് വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതർ നന്ദിയും അഭിനന്ദനവും അറിയിച്ചു.

 

"ഗസ മുനമ്പിലെ ഇസ്രയേൽ ആക്രമണം കാരണം ഫലസ്തീൻ സഹോദരങ്ങൾ അനുഭവിക്കുന്ന പ്രയാസകരമായ സാഹചര്യങ്ങൾ എല്ലാവർക്കും വ്യക്തമാണ്. അതിനാൽ ഈ മേഖലയിലെ ആശുപത്രികളും ആരോഗ്യ സൗകര്യങ്ങളും ഏതാണ്ട് പൂർണമായും ഇല്ലാതായി," ലുൽവ പറഞ്ഞു.

ഗസയിൽ പരിക്കേറ്റവരെ കൈമാറ്റം ചെയ്യാൻ നിരവധി വെല്ലുവിളികളുണ്ടെന്നും എന്നാൽ ഗസ മുനമ്പിലെ ഫലസ്‌തീൻ റെഡ്‌ക്രസൻ്റ് സൊസൈറ്റി, ഫലസ്‌തീനിയൻ ഹെൽത്ത് മിനിസ്ട്രി, ഈജിപ്ഷ്യൻ റെഡ്‌ക്രസൻ്റ് സൊസൈറ്റി, ഖത്തർ ആരോഗ്യ മന്ത്രാലയം, ഖത്തർ റെഡ് ക്രസൻ്റ് സൊസൈറ്റി, വിദേശകാര്യ മന്ത്രാലയം തുടങ്ങിയവരുടെ സഹകരണത്തിലൂടെയാണ് അവ മറികടക്കുന്നതെന്നും ലുൽവ കൂട്ടിച്ചേർത്തു. 

ഗസയില്‍ പരിക്കേറ്റ 1500 ഫലസ്തീനികൾക്ക് ചികിത്സയും, ഗസയില്‍ അനാഥരായ 3000 പേരുടെ സ്‌പോണ്‍സര്‍ഷിപ്പും ഏറ്റെടുക്കുമെന്ന് ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപിച്ചിരുന്നു. ഗസയിലെ ഫലസ്തീന്‍ ജനതയ്ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ, ഗസയിൽ നിന്ന് ചികിത്സയ്ക്കായി ഖത്തറിലെത്തിച്ചവരുടെ എണ്ണമോ, ചികിത്സ നൽകുന്ന ആരോഗ്യ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News