October 20, 2023
October 20, 2023
ദോഹ: ഗസയിലെ അൽ-അഹ്‌ലി അറബ് ഹോസ്പിറ്റലിലുണ്ടായ ആക്രമണത്തിന് കാരണമായത് പരാജയപ്പെട്ട ഇസ്ലാമിക് ജിഹാദ് റോക്കറ്റാണെന്ന ഇസ്രായേൽ വാദങ്ങളെ അൽ ജസീറ മാധ്യമം തള്ളിക്കളഞ്ഞു. ആക്രമണമുണ്ടായത് മുതൽ പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചത്. തുടക്കത്തിൽ, "ആയുധങ്ങളും സ്ഫോടക വസ്തുക്കളും ബോധപൂർവ്വം ആശുപത്രിക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്നു" എന്ന് ആരോപ്പിച്ചു. പിന്നീട് ഫലസ്തീൻ ഇസ്ലാമിക് ജിഹാദിൽ നിന്നുള്ള "തകരാറായ റോക്കറ്റാണ്" എന്ന് കുറ്റപെടുത്തി.
സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ ഈ അവകാശവാദങ്ങൾ ഇസ്രായേൽ സൈനിക വക്താവ് ആവർത്തിക്കുകയും ചെയ്തു. കൂടാതെ, ആക്രമണത്തിന് നിമിഷങ്ങൾക്ക് മുമ്പ് ആശുപത്രിയിലുണ്ടായ സമരം കാണിക്കുന്ന അൽ ജസീറയുടെ തത്സമയ സംപ്രേക്ഷണത്തിന്റെ സ്‌ക്രീൻഷോട്ടും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഒക്‌ടോബർ 17-ന് വൈകുന്നേരം 6:54, 6:55, 6:57, 6:58 എന്നീ സമയങ്ങളിൽ ആശുപത്രിയുടെ പരിസരത്ത് ഇസ്രായേൽ നടത്തിയ നാല് വ്യോമാക്രമണങ്ങൾ അൽ ജസീറ ഡിജിറ്റൽ സംഘം കണ്ടെത്തി. എന്നിരുന്നാലും, വൈകുന്നേരം 6:59ന് വിക്ഷേപിച്ച റോക്കറ്റാണ് ആശുപത്രിയിലെ ആക്രമണത്തിന് കാരണമായതെന്ന് അൽ ജസീറ മനസ്സിലാക്കി.
അതേസമയം റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതിനെ തുടർന്നാണ് ആശുപത്രി ആക്രമണം നടന്നതെന്ന ഇസ്രായേൽ സൈന്യത്തിന്റെ വാദത്തിന് അടിസ്ഥാനമൊന്നും കണ്ടെത്തിയിട്ടില്ലെന്നും അൽ ജസീറയുടെ ഡിജിറ്റൽ അന്വേഷണ സംഘം പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F