Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
റമദാൻ: ഖത്തറിൽ കായിക പരിശീലനത്തിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി ആസ്പിറ്റര്‍

March 16, 2024

news_malayalam_ramadan_updates_in_qatar

March 16, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ റമദാൻ മാസത്തിലെ കായിക പരിശീലനത്തിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി ആസ്പിറ്റര്‍. പോഷകാഹാരം, ജലാംശം, ഉറക്ക രീതികള്‍ എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളെ റമദാന്‍ ബാധിക്കുമെന്നും പ്രചോദനം, ശാരീരിക പ്രകടനം എന്നിവ കുറയാന്‍ ഇടയാക്കുമെന്നും അവ പരിഹരിക്കാന്‍ ശ്രദ്ധ ചെലുത്തണമെന്നും ആസ്പിറ്റര്‍ ആവശ്യപ്പെട്ടു.

വ്യത്യസ്ത കാര്യങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് സമഗ്ര സമീപനമാണ് ആസ്പിറ്റര്‍ ശുപാര്‍ശ ചെയ്യുന്നത്. അത്‌ലറ്റുകളുടെയും വ്യക്തികളുടെയും ഇടയിലുള്ള വ്യതിയാനവും അവരുടെ പ്രത്യേക ആവശ്യങ്ങളും സാമൂഹികവും സാംസ്‌കാരികവുമായ അന്തരീക്ഷവും പരിഗണിക്കണമെന്നും ആസ്പിറ്റര്‍ പറഞ്ഞു.

ജിസിസിയിലേയും മെന മേഖലയിലേയും ആദ്യത്തെ സ്‌പെഷ്യലൈസ്ഡ് ഓര്‍ത്തോപീഡിക് ആന്‍ഡ് സ്പോര്‍ട്സ് മെഡിസിന്‍ ഹോസ്പിറ്റലാണ് ആസ്പിറ്റര്‍.

റമദാനില്‍ വ്രതമനുഷ്ഠിക്കുന്ന കായികതാരങ്ങള്‍ക്കും വ്യക്തികള്‍ക്കും പരിശീലനം, മത്സരങ്ങള്‍, വ്യായാമം എന്നിവയില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. റമദാനില്‍ കായിക പരിശീലനവും മത്സരങ്ങളും തുടരുന്ന കായികതാരങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരിശീലനം ക്രമീകരിക്കണം.

പരിശീലന സെഷനുകള്‍ ഇഫ്താറിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പ് ഷെഡ്യൂള്‍ ചെയ്യാന്‍ നിര്‍ദേശമുണ്ട്. ഇത് അത്‌ലറ്റുകളെ പരിശീലനത്തിന് ശേഷം ഉടന്‍ തന്നെ ഉറക്ക രീതിയെ തടസ്സപ്പെടുത്താതെ പോഷകങ്ങളും വെള്ളവും ലഭ്യമാക്കാന്‍ അനുവദിക്കും.

പരിശീലന സമയത്ത് ജലാംശം നിലനിര്‍ത്താനും പോഷകാഹാരം നിലനിര്‍ത്താനും ഇഫ്താറിന് മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് പരിശീലന സെഷനുകള്‍ നടത്താം. ഉറക്കത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഉയര്‍ന്ന തീവ്രതയോ ദീര്‍ഘകാല സെഷനുകളോ ഉചിതമല്ല.

സുഹൂറിന് ശേഷം രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞ് രാവിലെയുള്ള പരിശീലനം, സൂര്യാസ്തമയം വരെ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം, സെഷന് ശേഷമുള്ള വീണ്ടെടുക്കലിനെ ബാധിക്കുന്നതിനാല്‍ അത് ശുപാര്‍ശ ചെയ്യുന്നില്ല. ഈ സമയത്ത് പരിശീലനം നല്‍കുന്ന കായികതാരങ്ങള്‍ തണുത്ത അന്തരീക്ഷത്തില്‍ പൂര്‍ണ വിശ്രമത്തിന് മുന്‍ഗണന നല്‍കണം.

സുഹൂറിനുള്ള ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഭക്ഷണങ്ങളും ഇഫ്താറിനുള്ള കുറഞ്ഞതും ഉയര്‍ന്നതുമായ ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഭക്ഷണങ്ങളുടെ മിശ്രിതവും ഉള്‍പ്പെടെ ഭക്ഷണത്തിന്റെ തരം, അളവ്, സമയം എന്നിവ നിരീക്ഷിക്കാന്‍ പോഷകാഹാര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഊന്നിപ്പറയുന്നു. സപ്ലിമെന്റുകള്‍ മെഡിക്കല്‍ മേല്‍നോട്ടത്തില്‍ എടുക്കണം.

ഇഫ്താറിനും സുഹൂറിനും ഇടയില്‍ പതിവായി വെള്ളം കുടിക്കുക, കാപ്പിയും ചായയും ഒഴിവാക്കുക, ജലാംശം നിലനിര്‍ത്താന്‍ ഓസ്‌മോട്ടിക് ആക്റ്റീവ് ഏജന്റുകള്‍ ചേര്‍ക്കുക എന്നിവ ജലാംശം ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നുണ്ട്. അത്ലറ്റുകള്‍ പ്രഭാതത്തിന് തൊട്ടുമുമ്പ് സുഹൂര്‍ കഴിക്കാനും നിര്‍ജ്ജലീകരണം തടയാന്‍ ആവശ്യത്തിന് ദ്രാവകം കഴിക്കാനും നിര്‍ദ്ദേശിക്കുന്നു.

പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശം ആസ്പിറ്ററിന്റെ വെബ്‌സൈറ്റില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News