Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിൽ സ്പോൺസറിൽ നിന്നും ഒളിച്ചോടിയ ഇരുപതിലേറെ ഗാർഹിക തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു

June 18, 2023

June 18, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിൽ സ്പോൺസറിൽ നിന്നും ഒളിച്ചോടിയ 20 ലേറെ  ഗാർഹിക തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഒഐ) സെർച്ച് ആൻഡ് ഫോളോ-അപ്പ് വിഭാഗം.ഏഷ്യൻ വംശജരായ ഗാർഹിക തൊഴിലാളികളാണ് പിടിയിലായത്. തൊഴിലാളികൾ ഒളിച്ചോടി നിയമവിരുദ്ധമായി മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ  ഖത്തറിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.പിടിയിലായ പ്രതികളെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യയൂഷന് കൈമാറി.

ഗാർഹിക തൊഴിലാളികൾ സ്‌പോൺസർമാരുടെ വീട്ടിൽ നിന്ന് ഒളിച്ചോടി മറ്റു സ്ഥലങ്ങളിൽ  ജോലി ചെയ്യുന്നതിലുള്ള അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ ലക്ഷ്യമാക്കിയാണ് കാമ്പയിൻ നടത്തുന്നത്.സ്പോൺസറിൽ നിന്ന് ഒളിച്ചോടി പുറത്ത് ജോലി ചെയ്യുന്നത് ഖത്തറിലെ തൊഴിൽ നിയമപ്രകാരം കുറ്റകരമാണ്.

ഇവരെ കണ്ടെത്തുന്നതും അറസ്റ്റ് ചെയ്യുന്നതും  ഇത്തരം കുറ്റകൃത്യങ്ങളുടെ അപകടസാധ്യതകളെ കുറിച്ചുള്ള  ബോധവൽക്കരണത്തിന് ഉപകരിക്കും. സാമൂഹിക കുറ്റകൃത്യങ്ങൾ കുറക്കുന്നതിനും  തൊഴിൽ, താമസ നിയമ ലംഘനത്തിന് പുറമെ,തൊഴിലുടമകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.ഒളിച്ചോടിയ തൊഴിലാളികൾക്ക് അഭയം നൽകരുതെന്നും വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz

 


Latest Related News