Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഗുർപ്രീതിനെ പ്രശംസിച്ച് ഖത്തറിലെ പ്രാദേശിക മാധ്യമങ്ങൾ 

September 11, 2019

September 11, 2019

ദോഹ : ഇന്നലെ ദോഹയിൽ നടന്ന ഖത്തർ-ഇന്ത്യ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ  മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ ഗോളി ഗുർപ്രീത് സിംഗിനെ പ്രശംസിച്ച് ഖത്തറിലെ പ്രാദേശിക മാധ്യമങ്ങൾ.അതിസമർത്ഥനായ ഗുർപ്രീതിന്റെ മികവാണ് ഖത്തർ ഇന്ത്യ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കാനിടയാക്കിയതെന്ന് 'ദി പെനിൻസുല'യടക്കമുള്ള മാധ്യമങ്ങൾ വിലയിരുത്തി.ഇന്ത്യൻ ഗോൾവല കുലുക്കാൻ ഖത്തർ 27 തവണ നടത്തിയ ശ്രമങ്ങളും പരാജയപ്പെടുത്തിയത് ഗുർപ്രീതാണെന്ന് പത്രം വിലയിരുത്തി.

ഇന്നലെ വൈകീട്ട് 7.30 നു ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തിൽ നടന്ന ഇന്ത്യ -ഖത്തർ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.നിലവിലെ ഏഷ്യൻ ചമ്പ്യാന്മാരായ ഖത്തറിനെ സമനിലയിൽ തളക്കാൻ കഴിഞ്ഞത്  വിജയത്തിന് സമാനമായ ചരിത്ര വിജയമാണെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.ക്യാപ്റ്റൻ സുനിൽ ഛേത്രിയും ആഷിഖ് കുരുണിയനും ഇല്ലാതെയാണ് ഇന്ത്യ ഇന്നലെ ഖത്തറിനെതിരെ കളിച്ചത്.


Latest Related News