Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
സഹജീവി സ്നേഹത്തിന്റെ ചെറിയ മാതൃക, സമൂഹമാധ്യമങ്ങളിൽ വൈറലായി ഖത്തറി യുവതി

September 14, 2021

September 14, 2021

ദോഹ : സ്വാർത്ഥത മനുഷ്യന്റെ സ്ഥായീ സ്വഭാവമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് സഹാനുഭൂതിയുടെയും സഹജീവി സ്നേഹത്തിന്റെയും അദൃശ്യഹസ്തം നീട്ടിയ അജ്ഞാത വനിതയാണ് ഗൾഫ് സമൂഹമാധ്യമങ്ങളിലെ ഇന്നത്തെ താരം. റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ  തോട്ടക്കാരൻ പുറത്ത് കൊടിയ വെയിലിൽ ജോലി ചെയ്യുന്നത് ശ്രദ്ധിച്ച സ്ത്രീ ഇദ്ദേഹത്തെ റെസ്റ്റോറന്റിനകത്തേക്ക് ക്ഷണിക്കുകയായിരുന്നു. അപരിചിതനായ ആ മനുഷ്യന് ഭക്ഷണവും ശീതളപാനീയവും വാങ്ങി നൽകുകയും ചെയ്തു.  ദൃക്‌സാക്ഷിയായ ഒരാൾ ഇത് പകർത്തി സമൂഹമാധ്യമങ്ങളിൽ ഇട്ടതോടെയാണ് സംഭവം ശ്രദ്ധയാകർഷിച്ചത്.

തീർത്തും സദുദ്ദേശത്തോടെ ചെയ്ത പ്രവർത്തിയെ സമൂഹമാധ്യമത്തിൽ ആഘോഷിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. നയനാന്ദകരമായ ഈ കാഴ്ച പലർക്കും പ്രചോദനമാവുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ, സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ,  ഉദ്ദേശശുദ്ധി നഷ്ടപ്പെട്ടെന്ന് മറ്റൊരു വിഭാഗം അഭിപ്രായം രേഖപ്പെടുത്തി. യുവതിയുടെ പ്രവർത്തിയിൽ അത്ഭുതപ്പെട്ട തൊഴിലാളി ഒത്തിരി സന്തോഷിച്ചുവെന്നും വാർത്ത ചിത്രങ്ങൾ സഹിതം പോസ്റ്റ്‌ ചെയ്ത വ്യക്തി അടിക്കുറിപ്പായി അറിയിച്ചു. വേനലിന്റെ കാഠിന്യത്തിൽ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികളോട് കമ്പനികൾ അനുഭാവപൂർവം പെരുമാറണമെന്ന് ആവശ്യപ്പെടാനും കമന്റ് ബോക്സുകളിൽ നിരവധി പേരെത്തി.
 


Latest Related News