Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ആഗോള ഇസ്‌ലാമിക പണ്ഡിതൻ ഡോ.യൂസഫ് അൽ ഖർദാവി അന്തരിച്ചു

September 26, 2022

September 26, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഇസ്‌ലാമിക പണ്ഡിതനും ആഗോള മുസ്‌ലിം പണ്ഡിതസഭ  സ്ഥാപക പ്രസിഡന്റുമായ ശൈഖ് യൂസുഫ് അൽ ഖറദാവി (96) നിര്യാതനായി.ഖർദാവിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.ആഗോള ഇസ്‌ലാമിക പണ്ഡിത സഭയും വാർത്ത സ്ഥിരീകരിച്ചു.ദോഹയിലായിരുന്നു അന്ത്യം.മുസ്‌ലിം ബ്രദർഹുഡിന്റെ ആത്മീയനേതാവ് കൂടിയായിരുന്നു അദ്ദേഹം.

ഈജിപ്തിൽ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്  മുർസിയെ അട്ടിമറിച്ച് അബ്ദുൽ ഫത്താഹ് എൽ-സിസി  അൽ-സിസി അധികാരം പിടിച്ച ശേഷം ഖറദാവിക്ക് ഈജിപ്തിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല.തുടർന്ന് ദോഹയിലാണ് അദ്ദേഹം ചെലവഴിച്ചത്. ഈജിപ്തിൽ ഹാജരാകാതെ തന്നെ അൽ-ഖറദാവിയെ സിസി ഭരണകൂടം  വിചാരണ ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു.

1926 സെപ്റ്റംബര്‍ 9 ന് ഈജിപ്തിലാണ് ഖറദാവിയുടെ ജനനം. പത്തു വയസ്സിനുള്ളില്‍ത്തന്നെ അദ്ദേഹം ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ത്വന്‍ത്വയിലെ റിലീജ്യസ് ഇന്‍സ്റിറ്റ്യൂട്ടിലും കൈറോവിലെ കോളേജിലും പഠിച്ച ഖര്‍ദാവി അല്‍ അസ്ഹര്‍ സര്‍വകലാശാലയിലാണ് വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. 1953-ല്‍ ആലിയാ ബിരുദവും 1954-ല്‍ അറബി ഭാഷ ഇന്‍സ്റിറ്റ്യൂട്ടിലെ മാസ്റര്‍ ബിരുദവും കരസ്ഥമാക്കിയ ഖറദാവി 1958-ല്‍ ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും 1960-ല്‍ ഉലൂമുല്‍ ഖുര്‍ആനിലും സുന്നത്തിലും മാസ്റര്‍ ഡിഗ്രിയും നേടി.

അസ്ഹര്‍ വിട്ട ശേഷം അദ്ദേഹം ഈജിപ്തിലെ വഖ്ഫ് കാര്യാലയത്തിലെ മതകാര്യ വകുപ്പ് അധ്യക്ഷനായി. പിന്നീട് അധ്യാപക ഗവേഷകനായി അസ്ഹറിലേക്ക് തിരിച്ച് പോകുകയും ചെയ്തു. നാസറിസ്റ് ഈജിപ്ത് വെറുത്ത ഖറദാവി ഖത്തറിലേക്ക് തിരിച്ചത് അദ്ദേഹത്തിലെ ഫഖീഹിന് കൂടുതല്‍ സ്വാതന്ത്യ്രം നല്‍കുകയായിരുന്നു. 1961-1973 കാലയളവില്‍ ഖത്തര്‍ റിലീജ്യസ് ഇന്‍സ്റിറ്റ്യൂട്ടിന്റെ തലവനായി സേവനമനുഷ്ഠിച്ച ഖറദാവി 1973ല്‍ തന്നെ തന്റെ മാസ്റര്‍ പീസായ ഫിഖ്ഹുസ്സകാത്ത് ഡോക്ടറേറ്റിന് സമര്‍പ്പിച്ചു. അതേ വര്‍ഷം ഖത്തര്‍ സര്‍വകലാശാലയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേര്‍തിരിച്ച് സ്ഥാപിക്കപ്പെട്ട കോളേജില്‍ മതകാര്യാധ്യക്ഷനായി നിയമിതനായി. 1977ല്‍ അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ സ്ഥാപിതമായ ശരീഅഃ കോളേജിന്റെ പ്രിന്‍സിപ്പലായി 1990വരെ അദ്ദേഹം സേവനമനുഷ്ഠിച്ചു.  ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ സുന്നത്ത് ഗവേഷണ കേന്ദ്രം ഡയറക്ടറായിരുന്നു.

മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News