Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ദോഹയിൽ നടന്ന ചർച്ച താലിബാന്റെ നിർബന്ധപ്രകാരമായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം

September 02, 2021

September 02, 2021

ന്യൂഡൽഹി :ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ താലിബാൻ വക്താവുമായി ചർച്ച നടത്തിയതിനെതിരെ ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നതോടെ വിശദീകരണവുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം രംഗത്ത്. ദോഹയില്‍ താലിബാനുമായി നടന്ന ചര്‍ച്ച താലിബാന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.. യുഎസ് സൈന്യം പിന്‍വാങ്ങിയ ശേഷം അഫ്ഗാനിസ്ഥാന്റെ മണ്ണ് ഇന്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരതയ്ക്കും ഒരു തരത്തിലും ഉപയോഗിക്കരുതെന്ന ആശങ്ക കൂടിക്കാഴ്ചയില്‍ ഇന്ത്യ ഉയര്‍ത്തിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

താലിബാനുമായി തുടര്‍ ചര്‍ച്ച ഉണ്ടാകുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നും ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയില്ലെന്നും വിദേശ കാര്യ വക്താവ് അരിന്ധം ഭാഗ്ച്ചി പറഞ്ഞു.
താലിബാന്‍ ഭരണം പിടിച്ചടുത്ത ശേഷം അഫ്ഗാനുമായുള്ള നയതന്ത്ര ബന്ധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ താലിബാനുമായി ചര്‍ച്ച നടത്തിയത് വിവാദമായതോടെയാണ് വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്.

 


Latest Related News