Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
തെരുവുകുട്ടികൾക്കുമുണ്ട് ലോകകപ്പ്,കോയമ്പേട് ചന്തയിൽ നിന്ന് സന്ധ്യയും കൂട്ടുകാരും ഖത്തറിലെത്തും

September 24, 2022

September 24, 2022

അൻവർ പാലേരി 

ദോഹ : "ഫുട്ബോൾ എന്നെ സംബന്ധിച്ചിടത്തോളം ഒരു കായിക വിനോദം മാത്രമല്ല. മാനസിക സമ്മർദം കുറക്കാനും ജീവിതത്തെ കുറിച്ച് മാറി ചിന്തിക്കാനും എന്നെ സഹായിച്ചത് ഫുട്‍ബോളാണ്.ഞാനിപ്പോൾ എത്ര ദൂരം മുന്നേറിക്കഴിഞ്ഞുവെന്ന് ചിന്തിക്കുന്നത് തന്നെ അതിശയകരമാണ്.."ഏഴുവർഷം മുമ്പ് പത്താം വയസ്സിൽ  അമ്മയുടെ കൈപിടിച്ച് ചെന്നൈയിലെ  കോയമ്പേട് മാർക്കറ്റിൽ പച്ചക്കറിയെടുക്കാൻ പോയിരുന്ന സന്ധ്യ എന്ന പെൺകുട്ടി ഇപ്പോൾ ഇപ്പോൾ പന്ത്രണ്ടാം ക്‌ളാസ്സിലെത്തിയിരിക്കുന്നു.തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന കരുണാലയ സോഷ്യൽ സർവീസ് സൊസൈറ്റിയിലെ ഒരു കൂട്ടം പെൺകുട്ടികൾ സന്ധ്യയുടെ നേതൃത്വത്തിൽ സ്ട്രീറ്റ് ചൈൽഡ് ഫുട്‌ബോൾ ലോകകപ്പിനായി ദോഹയിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്.

സ്വയം  ശാക്തീകരിക്കാനും മുന്നേറാനുമുള്ള ഒരു മാർഗം എന്നതിലുപരി, ഫുട്ബോൾ അങ്ങനെ ഈ പെൺകുട്ടികളുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയിരിക്കുകയാണ്. എല്ലാ ദിവസവും, തൊണ്ടിയാർപേട്ടിൽ നിന്ന് അവർ ബസിലും ട്രെയിനിലും കയറി, പെരമ്പൂരിലെ ഗ്രൗണ്ടിൽ പരിശീലനത്തിനായി പോകും.ഇവർക്കായി പ്രത്യേക പദ്ധതി തന്നെ തയാറാക്കി പ്രത്യേക പരിശീലനം നൽകിയ ശേഷമാണ് കരുണാലയ കുട്ടികളെ ഖത്തറിലേക്ക് അയക്കുന്നത്.

.ബ്രസീൽ, ബംഗ്ലാദേശ്, മെക്സിക്കോ, ഈജിപ്ത്, പെറു, യുഎസ്, ഇംഗ്ലണ്ട്, ഹംഗറി, പാകിസ്ഥാൻ തുടങ്ങി 25 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ 8 ദിവസം നീണ്ടുനിൽക്കുന്നഖത്തർ ലോകകപ്പിൽ പങ്കെടുക്കും.

ചെന്നൈ നഗരത്തിന് സമീപം കുട്ടികൾക്കായി പ്രവർത്തിക്കുന്ന സർക്കാരിതര സന്നദ്ധ സംഘടനയായ കരുണാലയ,പെൺകുട്ടികൾക്ക് സംരക്ഷണം നൽകുന്നതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, കായികം എന്നീ മേഖലകളിൽ അവരെ ശാക്തീകരിക്കാൻ കൂടി ലക്ഷ്യമാക്കി വർഷങ്ങളായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

“കായികവിനോദങ്ങളിൽ മുന്നേറുന്നതിലൂടെ ഈ കുട്ടികളിൽ  ആത്മവിശ്വാസം വളർത്തുകയും സ്ഥിരോത്സാഹത്തോടെ പരിശ്രമിച്ചാൽ എന്തും നേടാമെന്നുമുള്ള ഉയർന്ന സ്വപ്‌നങ്ങൾ കാണാൻ അവരെ പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്” കരുണാലയ സെക്രട്ടറി പോൾ സുന്ദർ സിംഗ് പറയുന്നു.

നേരത്തെ കരുണാലയയിലെ കുട്ടികൾ ബ്രസീലിലും റഷ്യയിലും ഇംഗ്ലണ്ടിലും ഫുട്ബോളും ക്രിക്കറ്റും കളിക്കാൻ പോയ അനുഭവവും അദ്ദേഹം പങ്കുവെച്ചു.

ഒക്ടോബർ 8 മുതൽ 15 വരെ നടക്കുന്ന തെരുവുകുട്ടികളുടെ ലോകകപ്പിൽ ( Street Child World Cup Doha 2022) 25 രാജ്യങ്ങളിലെ തെരുവ്ജീ ജീവിതങ്ങളിൽ നിന്നുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്.28 ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും.

ദക്ഷിണാഫ്രിക്ക (2010) ബ്രസീൽ (2014), റഷ്യ (2018) എന്നീ രാജ്യങ്ങൾക്ക് ശേഷമുള്ള നാലാമത്തെ സ്ട്രീറ്റ് ചൈൽഡ് ഫുട്ബോൾ ലോകകപ്പാണ് ദോഹയിൽ നടക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക  


Latest Related News