Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തർ ലോകകപ്പിനെ അപമാനിക്കാൻ വ്യാജ പോസ്റ്റർ,പിന്നിൽ യുഎഇ എന്ന് ആരോപണം

September 28, 2021

September 28, 2021

ദോഹ : ലോകകപ്പും, മറ്റ് കായിക ഇനങ്ങളും വീക്ഷിക്കാനായി ഖത്തറിലെത്തുന്ന വിദേശികൾക്ക് താമസസൗകര്യം ഒരുക്കാനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റർ വ്യാജമെന്ന് തെളിഞ്ഞു. അനുമതി കിട്ടണമെങ്കിൽ സംശയാസ്പദമായ നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്ന് പോസ്റ്ററിൽ ഉണ്ടായിരുന്നു. നിറവും ഭാഷയും നോക്കിയാവും വിദേശികളെ അനുവദിച്ചു തരികയെന്നും, ഇത്തരത്തിൽ വിരുന്ന് വരുന്ന ആളുകളെ വിവാഹം കഴിക്കാൻ പാടില്ലെന്നും പോസ്റ്ററിലുണ്ട്. ഇത്തരത്തിലുള്ള ആറ് വിചിത്ര നിബന്ധനകളാണ് പോസ്റ്ററിലുള്ളത്.

ഖത്തർ സുപ്രീം കമ്മിറ്റിയാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചതെന്ന് പോസ്റ്ററിൽ കൊടുത്തിട്ടുണ്ടെങ്കിലും, കമ്മിറ്റിയുടെ ഔദ്യോഗിക ലോഗോ പോസ്റ്ററിൽ ഇല്ല. പോസ്റ്റർ ആദ്യം പ്രത്യക്ഷപ്പെട്ടത് യുഎഇ അനുകൂല ട്വിറ്റർ അക്കൗണ്ടിൽ ആണെന്നും, ഇതേ അക്കൗണ്ടിൽ നിന്ന് മുൻപും നിരവധി ഖത്തർ വിരുദ്ധ വാർത്തകൾ പോസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി 'ദോഹ ന്യൂസ്' റിപ്പോർട്ട് ചെയ്തു. . വർണ്ണവിവേചനം മുഴച്ചുനിൽക്കുന്ന പോസ്റ്റർ ഖത്തറിന്റെ പേരിൽ പ്രചരിപ്പിച്ച ഈ അക്കൗണ്ട് മുഹമ്മദ്‌ കുവാരി എന്ന പേരിലുള്ളതാണ്. സംഭവത്തിൽ യുഎഇക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ വിസമ്മതിച്ച സുപ്രീം കമ്മറ്റി, ഈ പോസ്റ്ററുമായി തങ്ങൾക്ക് ഒരു ബന്ധവും ഇല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 


Latest Related News