Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിലെ മൂന്ന് അമേരിക്കൻ സൈനിക ക്യാമ്പുകൾ ജോർദാനിലേക്ക് മാറ്റിയതായി റിപ്പോർട്ട്

July 03, 2021

July 03, 2021

ദോഹ : മധ്യപൂര്‍വ ദേശത്തെ അമേരിക്കയിലെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നായ ദോഹയിലെ അല്‍ സൈലിയ്യ സൈനിക ക്യാംപ് അമേരിക്ക അടച്ചുപൂട്ടിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

. ഇതോടൊപ്പം അസ്സൈലിയ്യ സൗത്ത് ക്യാംപും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന ഫാല്‍ക്കണ്‍ ക്യാംപും അടച്ചുപൂട്ടി. ഇവിടെയുള്ള ആയുധങ്ങളും സൈന്യവും ജോര്‍ദാനിലെ എയര്‍ ബേസിലേക്കാണ് മാറ്റിയതെന്ന് അമേരിക്കന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.


മേഖലയിലെ സൈനിക ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ ഖത്തറിലെ ഈ ക്യാംപുകളിലായിരുന്നു സംഭരിച്ചിരുന്നത്. ടാങ്കുകള്‍, യുദ്ധ വിമാനങ്ങള്‍, വിവിധ ആയുധങ്ങള്‍ തുടങ്ങിയ സൂക്ഷിക്കുന്നതിനുള്ള 27 ആയുധപ്പുരകള്‍ ഇവിടെ ഉണ്ടായിരുന്നു. ഇവ ജോര്‍ദാനിലെ ഏരിയ സപ്പോര്‍ട്ട് ഗ്രൂപ്പിലേക്കാണ് മാറ്റിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്റ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഖത്തറിലെ മറ്റൊരു പ്രധാന യുഎസ് സൈനിക താവളമായ അല്‍ ഉദൈദ് എയര്‍ ബെയ്സ് പ്രവര്‍ത്തനം തുടരും.

പുതിയ ബൈഡന്‍ ഭരണകൂടത്തിന്റെ മേഖലയിലെ സൈനിക താല്‍പര്യങ്ങളിലുണ്ടായ മാറ്റമാണ് പുതിയ തീരുമാനത്തിനു പിന്നില്‍. സൗദി, ഇറാഖ്, കുവൈറ്റ് എന്നിവിടങ്ങളില്‍ വിന്യസിച്ചിരുന്ന പാട്രിയട്ട് മിസൈല്‍ ബാറ്ററികള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ആയുധങ്ങള്‍ കഴിഞ്ഞ മാസം അമേരിക്ക തിരിച്ചെടുത്തിരുന്നു. ചൈനയ്ക്കെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു അന്ന് യുഎസ് സൈന്യം അറിയിച്ചിരുന്നത്. ഇതിനു പുറമെ, 20 വര്‍ഷത്തമായി അഫ്ഗാനിസ്താനില്‍ തുടരുന്ന യുഎസ് സൈനികരെയും അമേരിക്ക പിന്‍വലിച്ചിരുന്നു.

 


Latest Related News