Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ദോഹ ഉടമ്പടി ദോഷം ചെയ്തുവെന്ന് അമേരിക്കൻ സെനറ്റർ,താലിബാനെ സഹായിക്കുന്നതിൽ നിന്നും പാകിസ്താനെ തടയാൻ അമേരിക്കക്ക് കഴിഞ്ഞില്ലെന്നും വിമർശനം

September 29, 2021

September 29, 2021

വാഷിംഗ്ടൺ : അഫ്ഗാനിസ്ഥാനിലെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞതിൽ അമേരിക്കയ്ക്കുള്ള പങ്ക് ഏറ്റുപറഞ്ഞ് അമേരിക്കൻ സെനറ്റ് അംഗങ്ങൾ. അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള ഒരു കോൺഗ്രസ് ഹിയറിംഗിനിടെയാണ് സെനറ്റ്, ശ്രദ്ധേയ പരാമർശങ്ങൾ നടത്തിയത്. താലിബാൻ ഭരണം പിടിച്ചെടുത്തത് പെട്ടെന്ന് നടത്തിയ ആക്രമണത്തിലൂടെ അല്ലെന്നും, കഴിഞ്ഞ കുറേ വർഷങ്ങളായി അമേരിക്ക സ്വീകരിച്ച പല നിലപാടുകളും താലിബാന്റെ കരുത്ത് വർധിപ്പിക്കാൻ കാരണമായി എന്നും സെനറ്റ് വിലയിരുത്തി.

"ഇറാഖിൽ നിന്ന് പിന്മാറേണ്ടി വന്നതും അഫ്ഗാനിലെ വീഴ്ചയ്ക്ക് കാരണമായി. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തുഗ്ലക്കിയൻ നടപടികൾക്കും വലിയ വില കൊടുക്കേണ്ടി വന്നു. പാകിസ്ഥാൻ താലിബാന് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുമ്പോൾ, നിസ്സഹായരായി നോക്കി നിൽക്കാനേ അമേരിക്കക്ക് കഴിഞ്ഞുള്ളൂ. " സെനറ്റ് അംഗങ്ങളിൽ പ്രധാനിയായ ജാക്ക് റീഡ് അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ വ്യോമ അതിർത്തിയിലേക്ക് കടക്കാൻ പാകിസ്താന്റെ സമ്മതം വേണ്ട ഗതികേടിലാണ് അമേരിക്കയെന്നും, അഫ്ഗാനിൽ ഇപ്പോഴും അമേരിക്കക്കാർ അവശേഷിക്കുന്നതിനാൽ താലിബാനെ ആക്രമിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും സെനറ്റ് അംഗങ്ങൾ കൂട്ടിച്ചേർത്തു. 2020 ൽ ഡൊണാൾഡ് ട്രംപ് താലിബാനുമായി ഒപ്പിട്ട ദോഹ ഉടമ്പടിയാണ് സകലപ്രശ്നങ്ങളുടെയും അടിത്തറ എന്നും സെനറ്റ് ആരോപിച്ചു.


Latest Related News