Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അറബ് കപ്പിലെ മാലിന്യസംസ്കരണം മാതൃകാപരം, ലോകകപ്പിലും പരീക്ഷിക്കാനൊരുങ്ങി ഖത്തർ

February 16, 2022

February 16, 2022

ദോഹ : കഴിഞ്ഞ വർഷം അരങ്ങേറിയ ഫിഫ അറബ് കപ്പിലെ മാലിന്യ നിർമാർജന രീതിക്ക് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ, ലോകകപ്പിലും സമാനപദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ഫിഫ അറബ് കപ്പിന് ശേഷം അവശേഷിച്ച മാലിന്യങ്ങളിൽ ബഹുഭൂരിഭാഗവും പുനർഉപയോഗത്തിന് പ്രാപ്തമാക്കാൻ സംഘാടകർക്ക് കഴിഞ്ഞിരുന്നു. അൽ ബൈത്ത് സ്റ്റേഡിയത്തിലെ 70 ശതമാനം മാലിന്യങ്ങളും ഇത്തരത്തിൽ 'റീസൈക്കിൾ' ചെയ്തിരുന്നു. സുപ്രീം കമ്മിറ്റി, ഫിഫ, ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം തുടങ്ങിയവ സംയുക്തമായാണ് അറബ് കപ്പിലെ മാലിന്യ നിർമാർജനം ആസൂത്രണം ചെയ്തത്. 

കുടിവെള്ളത്തിന്റെ കുപ്പികൾ വീണ്ടും ഉപയോഗിക്കാൻ സജ്ജമാക്കുക എന്നതായിരുന്നു മാലിന്യനിർമാർജന സംഘത്തിന്റെ പ്രധാന വെല്ലുവിളി. അറബ് കപ്പിന്റെ സംഘാടകർക്കും മറ്റുമായി വീണ്ടും ഉപയോഗിക്കാവുന്ന, തൊള്ളായിരത്തോളം പ്രത്യേക കുടിവെള്ളകുപ്പികൾ നൽകുകയും ചെയ്തു. ഭക്ഷണഅവശിഷ്ടങ്ങളെ നിർമാർജനം ചെയ്യാൻ കമ്പോസ്റ്റിംഗ് മെഷീനും ഫിഫ അറബ് കപ്പിൽ തയ്യാറാക്കിയിരുന്നു. ഖരമാലിന്യങ്ങൾ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിലേക്ക് അയക്കുകയും, പ്ലാസ്റ്റിക് മാലിന്യങ്ങളെ ഞെരിച്ചമർത്തി, വ്യാപ്‌തി കുറയ്ക്കാൻ നൂതനമാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തു. അറബ് കപ്പിലെ പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്നും, ലോകകപ്പിനെയും ഇതേ പ്രാധാന്യത്തോടെ എതിരേൽക്കുമെന്നും സുപ്രീംകമ്മിറ്റി മേധാവിയായ എഞ്ചിനീയർ ബൊദൗർ അൽ മീർ അറിയിച്ചു.


Latest Related News