Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ ലോകകപ്പ്,ട്രോഫി ടൂർ ഇന്നാരംഭിക്കും

May 05, 2022

May 05, 2022

അൻവർ പാലേരി 

ദോഹ : ഖത്തറിൽ ലോകകപ്പിന് പന്തുരുളാൻ മാസങ്ങൾ മാത്രം അവശേഷിക്കെ,രാജ്യത്തെ ഫുട്‍ബോൾ ആരാധകരിൽ ആവേശം നിറക്കാൻ ലോകകപ്പ് ട്രോഫി ടൂറിന് ഇന്ന് തുടക്കമാവും.കാൽപന്ത് കളിയെ സ്നേഹിക്കുന്നവർക്ക് ലോകകപ്പ് ട്രോഫി നേരിൽ കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ആസ്പയർ പാർക്ക്,ലുസൈൽ മറീന,സൂഖ് വാഖിഫ്,മുശൈരിബ്,ഡൌൺ ടൌൺ ദോഹ എന്നിവിടങ്ങളിലാണ് ലോകകപ്പ് ട്രോഫി പ്രദർശിപ്പിക്കുക.വൈകുന്നേരം 6 മുതൽ 9 വരെയായിരിക്കും പ്രദർശന സമയം.

 പ്രദർശന സ്ഥലങ്ങളും സമയവും 

മെയ് 5 വ്യാഴം : ആസ്പയർ പാർക്ക് 

മെയ് 6 വെള്ളി : ഇൻഡസ്ട്രിയൽ ഏരിയ-ക്രിക്കറ്റ് സ്‌റ്റേഡിയം 

മെയ് 7 ശനി : ലുസൈൽ മറീന 

മെയ് 8 ഞായർ : സൂഖ് വാഖിഫ് 

മെയ് 9 തിങ്കൾ : മുശൈരിബ് ഡൌൺ ടൌൺ 

 

നിരവധി ഫുട്‍ബോൾ താരങ്ങളും ഉന്നത വ്യക്തിത്വങ്ങളും ട്രോഫി പ്രദർശന സ്ഥലങ്ങളിൽ സന്നിഹിതരാവും. ദോഹയിലെ പ്രദർശനം പൂർത്തിയാക്കി ലോക ടൂറിനായി കൊണ്ടുപോകുന്ന ട്രോഫി ലോകകപ്പ് മത്സരങ്ങളുടെ ആദ്യദിനമായ നവംബർ 21 നാണ് ദോഹയിൽ തിരിച്ചെത്തുക.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 

 


Latest Related News