Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
2013ൽ നീക്കം ചെയ്ത സിനദീൻ സിദാന്റെ പ്രതിമ ഖത്തറിൽ വീണ്ടും തലപൊക്കുന്നു

June 07, 2022

June 07, 2022

ദോഹ :2006 ലോകകപ്പ് ഫൈനലിൽ ഇറ്റാലിയൻ ഡിഫൻഡർ മാർക്കോ മറ്റെരാസിയെ തലയ്ക്കടിച്ച് വീഴ്ത്തുന്ന ഫ്രഞ്ച് ഫുട്ബോൾ താരം സിനദീൻ സിദാന്റെ പ്രതിമ ഖത്തറിൽ വീണ്ടും പ്രദർശിപ്പിക്കും.ഫ്രഞ്ച് കലാകാരനായ അഡെൽ അബ്‌ഡെസെമെഡ് രൂപകൽപന ചെയ്ത ശിൽപം 2013 ൽ ദോഹ കോർണിഷിൽ പ്രദർശിപ്പിച്ചിരുന്നെങ്കിലും വിഗ്രഹവൽക്കരണം സംബന്ധിച്ച ഇസ്ലാമിക നിയമങ്ങൾ ചൂണ്ടിക്കാട്ടി സ്വദേശികളിൽ ചിലർ സമൂഹമാധ്യമങ്ങളിൽ എതിർപ്പ് അറിയിച്ചതിനെ തുടർന്ന് പിന്നീട്  നീക്കം ചെയ്തിരുന്നു.ഒൻപത് വർഷങ്ങൾക്ക് ശേഷം ലോകകപ്പ് പ്രമാണിച്ചാണ് പ്രതിമ വീണ്ടും തലപൊക്കാനൊരുങ്ങുന്നത്.3-2-1 സ്പോർട്സ് മ്യുസിയത്തിലാണ് പ്രതിമ വീണ്ടും ഇടംപിടിക്കുക.

2006 ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഫ്രഞ്ച് ക്യാപ്റ്റൻ ഇറ്റാലിയൻ താരം മാർക്കോ മറ്റെരാസിയുടെ നെഞ്ചിൽ തലകൊണ്ടിടിക്കുകയും ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തിരുന്നു.2006 ൽ ജർമ്മനിയിൽ നടന്ന വേൾഡ് കപ്പിൽ വിരമിക്കൽ തീരുമാനം മാറ്റിവെച്ചാണ് സിദാൻ കളിക്കാൻ എത്തിയത്. ടൂര്ണമെറ്റിൽ ഫ്രാൻസ് സ്പെയിൻ, ബ്രസീൽ, പോർച്ചുഗൽ എന്നിവരെ പരാജയപ്പെടുത്തി ഫ്രാൻസ് ഫൈനലിൽ കടന്നു. ഫൈനലിൽ ഇറ്റലിലേക്കെതിരെ ഏഴാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സിദാൻ ഫ്രാൻസിന് ലീഡ് നൽകി. എന്നാൽ  ഡിഫൻഡർ മാർക്കോ മറ്റെരാസി ഉടൻ തന്നെ ഇറ്റലിയെ സമനിലയിലാക്കി.നിശ്ചിത സമയത്തിന്റെ അവസാന നിമിഷങ്ങളിൽ സിദാൻ തലകൊണ്ട് മറ്റെരാസിയുടെ നെഞ്ചിൽ ഇടിക്കുകയും ഇറ്റാലിയൻ മൈതാനത്ത് മറിഞ്ഞു വീഴുകയും ചെയ്തു. ഇതോടെ സിദാൻ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു.ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ സിദാന്റെ അവസാനത്തെ നിമിഷമായിരുന്നു ഇത്. അധിക സമയത്തിന് ശേഷം മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങുകയും ഇറ്റലി ചാമ്പ്യന്മാരാവുകയും ചെയ്യുകയായിരുന്നു.അതേസമയം,തന്നെ വംശീയമായി അധിക്ഷേപിച്ചതിനാണ് മെറ്റരാസിയുടെ നെഞ്ചിൽ ഇടിച്ചതെന്നായിരുന്നു സിദാന്റെ വിശദീകരണം.

ലോക ഫുട്‍ബോൾ ചരിത്രത്തിലെ ഈ വിവാദ ചിത്രമാണ് അഡെൽ അബ്‌ഡെസെമെഡ് അഞ്ച് മീറ്റർ (16 അടി) ഉയരമുള്ള വെങ്കല പ്രതിമയായി രൂപകൽപന ചെയ്തത്.

ദോഹയിലെ പുതിയ അന്താരാഷ്ട്ര സ്‌പോർട്‌സ് മ്യൂസിയത്തിൽ പ്രതിമ സ്ഥാപിക്കുമെന്ന് ഖത്തർ മ്യുസിയം മേധാവി ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി പറഞ്ഞു.

2022 നവംബർ 21 ന് ലോകകപ്പിനോടനുബന്ധിച്ച് പ്രതിമ വീണ്ടും പ്രദർശിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മ്യൂസിയം അധികൃതർ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News