Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
പൊതുഗതാഗതം പ്രകൃതിസൗഹൃദമാക്കാൻ ഖത്തർ, ബസ് സ്റ്റോപ്പുകൾ 2700 ആയി ഉയർത്തും

November 06, 2021

November 06, 2021

ദോഹ: പൊതുഗതാഗത ത്തിൽ കാതലായ മാറ്റങ്ങൾ വരുത്താനുള്ള പദ്ധതിയിലാണ് ഖത്തറെന്ന് അധികൃതർ. "ഖത്തർ നാഷണൽ വിഷൻ 2030" പദ്ധതിയുടെ ചുവടുപിടിച്ചാണ് പൊതുഗതാഗതത്തിൽ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നത്. 2030 ആവുമ്പോഴേക്കും രാജ്യത്തെ പൊതുഗതാഗതത്തിന്റെ 25 ശതമാനവും വൈദ്യുതി കേന്ദ്രീകൃതമാക്കാനാണ് അധികൃതരുടെ തീരുമാനം. അന്തരീക്ഷമലിനീകരണമടക്കമുള്ള ഒരുപിടി പ്രശ്നങ്ങളെ പരിഹരിക്കാൻ ഈ നീക്കത്തിലൂടെ സാധിക്കും. 

രാജ്യത്തെ ബസ് സ്റ്റോപ്പുകളുടെ എണ്ണം അടുത്ത വർഷം ആവുമ്പോഴേക്കും 2700 ആയി വർധിപ്പിക്കാനും അധികൃതർ തീരുമാനിച്ചു. ഫിഫ ഫുട്‍ബോൾ ലോകകപ്പിനോടനുബന്ധിച്ച് 1100 പുതിയ ബസ്സുകൾ നിരത്തിലിറക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. പൊതുമരാമത്ത് വകുപ്പായ അഷ്‌ഗാലും, ജല-വൈദ്യുത വകുപ്പായ കറാമയും ചേർന്നാണ് ഈ പദ്ധതികൾ രൂപകൽപന ചെയ്യുന്നത്.


Latest Related News