October 01, 2021
October 01, 2021
ദോഹ : പൊതുസ്ഥലങ്ങളിലും, ആരാധനാലയങ്ങളിലും ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ റെസ്റ്റോറന്റ് മേഖലയിലും ഇളവുകൾ പ്രഖ്യാപിച്ച് അധികൃതർ. കോവിഡ് അവലോകനത്തിനായി വിളിച്ചുചേർത്ത മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നത്.
തുറന്ന ഇടങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ഖത്തർ ക്ലീൻ പ്രോഗ്രാം സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ 100% ആളുകളെ ഉൾക്കൊള്ളിക്കാം. ക്ലീൻ പ്രോഗ്രാം സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് 50% ആണ് പരിധി. അടച്ച ഇടങ്ങളിൽ ഉളള, ക്ലീൻ പ്രോഗ്രാം സർട്ടിഫിക്കറ്റ് ഉള്ള റെസ്റ്റോറന്റുകൾക്ക് 75 ശതമാനം ആളുകളെ അകത്തേക്ക് കയറ്റാം. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് 40% ആണ് പരിധി. ഭക്ഷണം കഴിക്കാൻ എത്തുന്നവർ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർ ആയിരിക്കണമെന്നും, കുടുംബം കൂടെ ഉണ്ടെങ്കിൽ മാത്രമേ 12 വയസിന് താഴെയുള്ള കുട്ടികൾ കടകളിൽ പ്രവേശിക്കാവൂ എന്നും അധികൃതർ കൂട്ടിച്ചേർത്തു. സാമൂഹിക അകലം പാലിക്കാൻ സന്ദർശകരെ ഓർമിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ടൂറിസ്റ്റ് ഏരിയയിൽ ശിഷ സർവീസ് പുനരാരംഭിക്കാം എന്നും അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 3 മുതലാണ് ഈ ഇളവുകൾ പ്രാബല്യത്തിൽ വരിക.