Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അരാംകോ ആക്രമണം : മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ കൂട്ടായ ശ്രമം വേണമെന്ന് ഖത്തർ

September 17, 2019

September 17, 2019

ദോഹ: സൗദിയിൽ അരാംകോയുടെ എണ്ണ  സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു. അറബ് മേഖലയെ സംഘര്‍ഷങ്ങളില്‍നിന്ന് ഒഴിവാക്കി, മേഖലയുടെ സുരക്ഷ ഉറപ്പാക്കാനായി ഒന്നിച്ചുനില്‍ക്കണമെന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അൽതാനി ആവശ്യപ്പെട്ടു.

ബുഖൈഖിലെ തന്ത്രപ്രധാനവും സൈനികേതരവുമായ സംവിധാനങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ അപലപിക്കുന്നു. ഇത്തരം യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കേണ്ടതുണ്ട്. മേഖലയുടെ പൊതുസുരക്ഷ ഉറപ്പ് വരുത്താൻ കൂട്ടായ പരിശ്രമങ്ങളുണ്ടാകേണ്ടതുണ്ട്-ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാൻ ട്വീറ്റ് ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം യമന്‍ വിമതരായ ഹൂതികള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഹൂതികളുടെ അവകാശവാദം തള്ളിയ അമേരിക്ക സംഭവത്തിനു പിറകില്‍ ഇറാനാണെന്നാണ് ആരോപിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയര്‍ന്നിരുന്നു.


Latest Related News