Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറും യു.എ.ഇയും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ പുരോഗതിയുണ്ടായതായി ഖത്തർ വിദേശകാര്യ മന്ത്രി

June 01, 2021

June 01, 2021

ദോഹ : ഖത്തറും യൂ.എ.ഇ യും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുന്നതായി ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി..അൽ ഉല കരാറിന് ശേഷം ഖത്തറും ചില അയൽ രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി അവസാനിച്ചെങ്കിലും ഇക്കാര്യത്തിൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്നാണ് വിലയിരുത്തൽ.ഈ സാഹചര്യത്തിലാണ് യു.എ.ഇയുമായുള്ള ബന്ധത്തിൽ കാര്യമായ പുരോഗതിയുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തിയത്.

ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാൻ ഗൾഫ് രാഷ്ട്രങ്ങൾ ഒപ്പിട്ട അൽ ഉല കരാറിന് ശേഷം ഖത്തറും സൗദിയും തമ്മിലുള്ള സഹകരണം ശക്തിപ്പെട്ടിരുന്നെങ്കിലും യൂ.ഇ.ഇയുടെ ഭാഗത്തു നിന്നും വേണ്ടത്ര സഹകരണം ഉണ്ടായിരുന്നില്ല.അൽ ഉല കരാറിന് ശേഷം ആദ്യം സൗദിയും പിന്നീട് ഈജിപ്തും ഖത്തറുമായി ബന്ധം ശക്തമാക്കാൻ ആത്മാർത്ഥമായി ശ്രമം നടത്തിയിരുന്നു.എന്നാൽ യൂ.എ.ഇ പ്രശ്‌നപരിഹാരത്തിന് ശേഷവും പുറംതിരിഞ്ഞു നിൽക്കുകയായിരുന്നു. ബഹ്‌റൈനും ഖത്തറും തമ്മിൽ ഇപ്പോഴും അഭിപ്രായഭിന്നതകൾ തുടരുകയുമാണ്.

യൂ.എ.ഇ യുമായി പല തവണകളിലായി നടത്തിയ ചർച്ചകൾ ഫലം കാണുന്നതായും അഭിപ്രായ വ്യത്യാസങ്ങൾ  പരിഹരിക്കാനുള്ള സാധ്യതകൾ തന്നെയാണുള്ളതെന്നും  അൽ അറബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഖത്തർ വിദേശകാര്യ മന്ത്രി പറഞ്ഞു.വെല്ലുവിളികൾ നിറഞ്ഞ ഈ ഘട്ടം പിന്നീടാൻ അല്പം സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തുമായി വലിയ പ്രശ്നങ്ങളില്ലെന്നും ബന്ധത്തിൽ നല്ല പുരോഗതിയുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ പറഞ്ഞു.

അതേസമയം ഖത്തറുമായി അടുക്കാൻ യൂ.എ.ഇ നിർബന്ധിക്കപ്പെടുന്നതായാണ് വിലയിരുത്തപ്പെടുന്നത്. യൂ.എ.ഇ യും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് ശേഷം ഉണ്ടായ ഗാസ-ഇസ്രായേൽ സംഘർഷത്തിൽ ഹമാസ് മേൽക്കൈ നേടിയത് യൂ.എ.ഇ ക്ക് തിരിച്ചടിയാണ്. ഖത്തർ ഹമാസിനെ പിന്തുണക്കുന്നതും ഹമാസിന് അന്താരാഷ്‌ട്ര സ്വീകാര്യത ലഭിക്കാൻ തുടങ്ങുന്നതും ഹമാസിനെ ഭീകരവാദ സംഘടനയായി കാണുന്ന യൂ.എ.ഇ ക്ക് വെല്ലുവിളിയാണ്.സൗദിയും ഈജിപ്തും ഖത്തറുമായി കൂടുതൽ അടുക്കുന്നതും യൂ.എ.ഇ ക്ക് വെല്ലുവിളിയാണ്.


Latest Related News