May 06, 2023
May 06, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഖത്തറിലെ എല്ലാ വീടുകളിലും മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നതിന് മുനിസിപ്പൽ അധികൃതർ പുതിയ പദ്ധതി നടപ്പിലാക്കുന്നുജൈവ മാലിന്യങ്ങൾ(ഭക്ഷ്യാവശിഷ്ടങ്ങൾ),പുനരുപയോഗിക്കാവുന്ന അസംസ്‌കൃത വസ്തുക്കൾ എന്നിവ വേർതിരിച്ച് നിക്ഷേപിക്കുന്നതിന് പച്ചയും ചാരനിരത്തിലുള്ളതുമായ കണ്ടയിനറുകൾ വിതരണം ചെയ്യാനാണ് പദ്ധതിയെന്ന് ജനറൽ ക്ലീൻലിനസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഖ്ബിൽ മധൂർ അൽ ഷമ്മാരി 'ദി പെനിൻസുല'പത്രത്തോട് പറഞ്ഞു.ജൂണിൽ പദ്ധതിക്ക് തുടക്കമാവും.
തുടക്കത്തിൽ ദോഹയിൽ ചവറ്റുകുട്ടകൾ വിതരണം ചെയ്യുമെന്നും 2023 മുതൽ 2025 നകമോ പരമാവധി 5 വർഷത്തിനുള്ളിലോ രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടുകളിൽ ചവറ്റുകുട്ടകൾ സ്ഥാപിക്കുകയും മാലിന്യങ്ങൾ തരംതിരിച്ച ശേഷം സംസ്കരിക്കാൻ ആളുകളെ ബോധവത്കരിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. തരംതിരിച്ച മാലിന്യം ശേഖരിക്കാൻ പ്രത്യേകം വാഹനങ്ങളുണ്ടാവും.വീടുകൾക്ക് പുറത്ത് സ്ഥാപിക്കുന്ന ചവറ്റുകുട്ടകൾ ആവശ്യാനുസരണം വ്യത്യസ്ത വലുപ്പത്തിലുള്ളതായിരിക്കും.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL