Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിലെ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം, അനുകൂലിച്ചും പ്രതികൂലിച്ചും രക്ഷിതാക്കൾ രംഗത്ത്

January 28, 2022

January 28, 2022

ദോഹ : കോവിഡ് വ്യാപനം കാരണം അടച്ചിട്ട സ്കൂളുകൾ പൂർണശേഷിയോടെ തുറന്ന് പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചതിനു പിന്നാലെ രക്ഷിതാക്കളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾ ഉയരുന്നതായി 'ദി പെനിൻസുല'പത്രം റിപ്പോർട്ട് ചെയ്തു. ജനുവരി 30 മുതൽ മുഴുവൻ വിദ്യാർത്ഥികളും  സ്കൂളിൽ എത്തണമെന്ന നിർദേശത്തെ ധീരമായ തീരുമാനമെന്ന് ചിലർ വിശേഷിപ്പിച്ചപ്പോൾ, മറ്റുചിലർ കുട്ടികളുടെ സുരക്ഷയോർത്ത് ആശങ്ക പ്രകടിപ്പിക്കാൻ മടിച്ചില്ല. സമൂഹമാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്.

രക്ഷിതാക്കൾ തയ്യാറല്ല എങ്കിൽ കുട്ടികൾക്ക് ഓൺലൈൻ പഠനം സ്വീകരിക്കാനുള്ള അവസരമില്ല എന്നതാണ് പല രക്ഷിതാക്കളുടെയും പരാതിക്ക് അടിസ്ഥാനം. താല്പര്യമുള്ളവർക്ക് ഓൺലൈൻ ആയി പഠിക്കാനുള്ള അവസരം നൽകാതെ, കുട്ടികളെ സ്കൂളിലേക്ക് ചെല്ലാൻ നിർബന്ധിക്കുന്നത് ശരിയല്ലെന്ന് ഇവർ വാദിക്കുന്നു. ശരാശരി 25 കുട്ടികൾ വീതം ഉണ്ടാവാറുള്ള കിന്റർഗാർഡൻ ക്ലാസുകളിൽ സാമൂഹിക അകലം എങ്ങനെ പാലിക്കുമെന്ന ചോദ്യവുമുയരുന്നുണ്ട്. പ്രതിവാരം നടത്തേണ്ട കോവിഡ് പരിശോധനയുടെ ചെലവ് രക്ഷിതാവ് എടുക്കണമെന്ന നിബന്ധനയ്ക്കെതിരെയും സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറയുന്നുണ്ട്. 12 വയസിൽ താഴെയുള്ള കുട്ടികൾ വാക്സിൻ എടുക്കാത്തതിനാൽ ഒമിക്രോൺ പിടികൂടുമെന്ന ഭീതിയും രക്ഷിതാക്കൾ പങ്കുവെച്ചു. അതേസമയം, മന്ത്രാലയത്തെ പിന്തുണച്ചുകൊണ്ടും നിരവധി ആളുകൾ രംഗത്തെത്തി. കോവിഡ് എന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ടുകൊണ്ട് സ്വാഭാവിക ജീവിതത്തിലേക്ക് പതിയെ മടങ്ങുന്നതിനുള്ള ആദ്യ പടിയാണ് ഇതെന്നായിരുന്നു ഒരു രക്ഷിതാവിന്റെ അഭിപ്രായം. മാളുകളിൽ കുട്ടികളെ അയക്കുന്നവർ സ്കൂളിലേക്ക് അവരെ അയക്കാൻ മടിക്കുന്നത് എന്തിന് മറ്റൊരു രക്ഷിതാവ് പ്രതികരിച്ചു.

ഈ വരുന്ന ഞായറാഴ്ച മുതൽ എല്ലാ വിദ്യാർത്ഥികളും സ്‌കൂളുകളിൽ നേരിട്ടെത്തണമെന്നാണ് വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. വാരാന്ത്യ അവധിക്കു ശേഷം ആഴ്‌ച തോറും വീടുകളിൽ തന്നെ ആന്റിജൻ പരിശോധന നടത്തി പോസറ്റിവ് ഫലം രക്ഷിതാക്കൾ സാക്ഷ്യപത്രം സഹിതം സ്‌കൂളിൽ എത്തിക്കണം. എന്നാൽ രണ്ടാഴ്ചത്തേക്ക് മാത്രമാണ് ഇതെന്നും അതിനു ശേഷം രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തി തീരുമാനത്തിൽ ഭേദഗതി വരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.


Latest Related News