September 01, 2021
September 01, 2021
ദോഹ : താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സ്ഥിതി അശാന്തമായി തുടരുന്ന അഫ്ഗാനെ ലോകരാജ്യങ്ങൾ സഹായിക്കേണ്ടതുണ്ടെന്ന് ഖത്തർ വ്യക്തമാക്കി. ജർമൻ വിദേശകാര്യമന്ത്രി ഹെയ്‌ക്കോ മാസിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ ഖത്തർ ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
താലിബാനുമായി നിരന്തര ചർച്ചകൾ നടത്തിയാലേ അഫ്ഗാനിലെ സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാൻ കഴിയൂ എന്നും അൽതാനി വിലയിരുത്തി. "ഖത്തർ താലിബാനുമായി നടത്തുന്ന ചർച്ചകളും, ഈ വിഷയത്തിലെ ഇടപെടലും പെട്ടെന്ന് അവസാനിപ്പിച്ചാൽ ഭീകരമായ ഒരു ശൂന്യത സൃഷ്ടിക്കപ്പെടും. ഇത് ആർക്ക് നികത്താനാവും? " അൽതാനി ചോദിച്ചു. താലിബാന് ഉപരോധം ഏർപ്പെടുത്തുന്നത് കൊണ്ട് പ്രയോജനമില്ല എന്നും, അത് വിപരീതഫലം ചെയ്തേക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി