Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രൈനിൽ കുടുങ്ങി, കഴിയുന്നത് ഭൂഗർഭ ബങ്കറിൽ

March 01, 2022

March 01, 2022

ദോഹ : ഖത്തറിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രൈനിലെ സംഘർഷഭൂമിയിൽ കുടുങ്ങിക്കിടക്കുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ 'ദി പെനിൻസുല' പത്രത്തെ ബന്ധപ്പെടുകയായിരുന്നു. 23 വിദ്യാർത്ഥികളാണ് ഖാർകിവ് യൂണിവേഴ്സിറ്റിയിലെ ബങ്കറിൽ കഴിയുന്നത്. നാല് ദിവസമായി ബങ്കറിലാണ് ജീവിതം കഴിച്ചുകൂട്ടുന്നതെന്നും, എന്ന് പുറത്തിറങ്ങാനാവുമെന്ന് അറിയില്ലെന്നും ഇവർ പത്രത്തെ അറിയിച്ചു.

കുട്ടികളുടെ കാര്യമോർത്ത് അതീവ ആശങ്കയിൽ ആണെന്നും, അവർ അയക്കുന്ന സന്ദേശങ്ങൾ ഒട്ടും ആശ്വാസം പകരുന്നതല്ലെന്നും മാതാപിതാക്കൾ പെനിൻസുല പത്രത്തോട് പ്രതികരിച്ചു. ഖാർകിവിലെ കുട്ടികളെ രക്ഷിക്കാൻ ഇന്ത്യൻ എംബസി അധികൃതരോട് മാതാപിതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്. എംബസിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ബങ്കറിൽ തന്നെ തുടരാനാണ് ഇന്ത്യൻ അധികൃതർ വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയത്. യുക്രൈനിന്റെ തെക്കൻ അതിർത്തി വഴിയാണ് ഇന്ത്യ രക്ഷാപ്രവർത്തന നീക്കങ്ങൾ നടത്തുന്നത്. വിദ്യാർത്ഥികൾ അകപ്പെട്ട ഖാർകിവിൽ നിന്നും തെക്കൻ അതിർത്തിയിൽ എത്താൻ ഏഴ് മണിക്കൂറോളം യാത്ര ചെയ്യണം. ഈ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് സംഘത്തോട് ബങ്കറിൽ തുടരാൻ നിർദേശിച്ചതെന്ന് വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ അറിയിച്ചു. ഭക്ഷ്യക്ഷാമവും, കൊടിയ തണുപ്പും ബങ്കറിലെ ജീവിതം ദുസ്സഹമാക്കുന്നതായി വിദ്യാർത്ഥികൾ അറിയിച്ചു. തണുപ്പ് കാരണം പലർക്കും മൂക്കിൽ നിന്ന് രക്തം വരാൻ തുടങ്ങിയതായും മലയാളിയായ ദുആ ഖദീജ 'പെനിൻസുല'യോട് പറഞ്ഞു. അവസാനവിമാനത്തിൽ രക്ഷിച്ച 240 വിദ്യാർത്ഥികൾ അടക്കം 709 വിദ്യാർത്ഥികളെയാണ് ഇന്ത്യ കീവിൽ നിന്നും നാട്ടിലെത്തിച്ചത്. ഖത്തറിൽ നിന്നുള്ള ഈ സംഘത്തെയും എംബസി വൈകാതെ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും മാതാപിതാക്കളും.


Latest Related News