December 27, 2021
December 27, 2021
ദോഹ : വീട്ടുജോലിക്കായി രേഖകളില്ലാതെ സ്ത്രീകളെ എത്തിച്ച ആഫ്രിക്കൻ സ്വദേശിയും, ഇയാൾക്ക് കീഴിൽ ജോലി ചെയ്തിരുന്ന 15 സ്ത്രീകളും അറസ്റ്റിൽ. സലാത്ത പ്രദേശത്തെ വാടകവീട്ടിൽ നിന്നും സെർച്ച് ആൻഡ് ഫോളോ അപ്പ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് പ്രത്യേകസംഘത്തെ നിയോഗിച്ചായിരുന്നു അന്വേഷണം. പിടിയിലായതിന് പിന്നാലെ കുറ്റമേറ്റ് പറഞ്ഞ മുഖ്യപ്രതി, സ്ത്രീകളെ വാഗ്ദാനങ്ങൾ നൽകി വലയിലാക്കുകയായിരുന്നു എന്ന് സമ്മതിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരെ തുടർനടപടികൾക്ക് വിധേയരാക്കും. ആവശ്യമായ രേഖകൾ ഇല്ലാതെ രാജ്യത്ത് താമസിക്കുന്നതും, അത്തരം ആളുകൾക്ക് അഭയം ഒരുക്കി നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്ന് ആഭ്യന്തരമന്ത്രാലയം ഓർമിപ്പിച്ചു.