Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
24 മണിക്കൂർ അടിയന്തര സേവനം കൂടുതൽ കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ

September 17, 2019

September 17, 2019

ദോഹ :  രാജ്യത്തെ എല്ലാ ആശുപത്രികളിലും അടിയന്തര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാന്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ(എച്ച്.എം.സി) എമര്‍ജന്‍സി വിഭാഗം. 

എച്ച്.എം.സി എമര്‍ജന്‍സി വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ അഫ്താബ് മുഹമ്മദ് ആസാദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹമദ് ജനറല്‍ ആശുപത്രി, അല്‍വക്ര ആശുപത്രി, അല്‍ഖോര്‍ ആശുപത്രി, ഹസം മെബൈരീക് ജനറല്‍ ആശുപത്രി എന്നിങ്ങനെ എച്ച്.എം.സി ശൃംഖലയില്‍ നാല് സുപ്രധാന അടിയന്തര വിഭാഗങ്ങള്‍ നിലവിലുണ്ട്. ഇത് എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

ആശുപത്രികളിലെ സബ് സ്‌പെഷാലിറ്റികളുടെ ലഭ്യതയ്ക്കനുസരിച്ച് സജ്ജീകരണങ്ങളില്‍ നേരിയ മാറ്റമുണ്ടാകാനിടയുണ്ട്. ഇതൊഴിച്ചു നിര്‍ത്തിയാല്‍ എല്ലാ ആശുപത്രികളുടെയും അടിയന്തര വിഭാഗം ഒറ്റ യൂനിറ്റായാണു പ്രവര്‍ത്തിക്കുക. ഈ യൂനിറ്റിലെ ഡോക്ടര്‍മാരായിരിക്കും എല്ലായിടത്തും രോഗികളെ പരിചരിക്കുക.

ഇതിനിടെ,2022 ഖത്തർ ലോകകപ്പിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5 പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി തുറക്കുമെന്ന് പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി)അറിയിച്ചു. അൽഖോർ, അൽ മഷാഫ് എന്നിവിടങ്ങളിലെല്ലാം പുതിയ കേന്ദ്രങ്ങൾ തുറക്കും. ഇതോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ 32 എണ്ണമാകുമെന്ന് വടക്കൻ മേഖലാ ഡയറക്ടർ ഡോ.നാദ അൽ ഇമാദി വ്യക്തമാക്കി.

24 മണിക്കൂർ സേവനം നൽകുന്ന 6 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കഴിഞ്ഞമാസം 4,546 കേസുകളാണ് റജിസ്റ്റർ ചെയ്തത്. നിലവിൽ റൗദത്ത് അൽ ഖെയ്ൽ, അൽ ഗരാഫ, അൽ കബാൻ, അൽ ഷഹാനിയ, അൽ ഷമാൽ, അബൂബക്കർ അൽ സിദ്ധിഖ് എന്നിവിടങ്ങളിലാണ് 24 മണിക്കൂർ അടിയന്തര സേവനം ലഭിക്കുന്നത്. അധികം താമസിയാതെ കൂടുതൽ കേന്ദ്രങ്ങളിലേക്ക് അടിയന്തര സേവനം വ്യാപിപ്പിക്കാനാണ് പദ്ധതി.


Latest Related News