Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
സ്റ്റേഡിയം കപ്പൽ കയറിയെത്തി;ഉടൻ പണി തുടങ്ങുമെന്ന് അധികൃതർ

July 28, 2019

July 28, 2019

ദോഹ: റാസ്‌ അബൂ അബൂദ് സ്റ്റേഡിയം നിര്‍മാണത്തിനാവശ്യമായ 92 കണ്ടൈനര്‍ സാധനങ്ങള്‍ നിര്‍മാണ സ്ഥലത്ത് എത്തിയതായി സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസി അറിയിച്ചു. 

പൂര്‍ണമായും പൊളിച്ചുമാറ്റാവുന്ന സ്റ്റേഡിയത്തിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും സുപ്രീം കമ്മിറ്റി ട്വിറ്റെറിലൂടെ അറിയിച്ചു.

40,000 സീറ്റുകളുള്ള സമുദ്ര തീരത്തുള്ള ഈ സ്റ്റേഡിയം മോഡുലാര്‍ ബില്‍ഡിംഗ്‌ ബ്ലോക്കുകള്‍ ഉപയോഗിച്ചായിരിക്കും നിര്‍മിക്കുക. ലോകകപ്പിന് ശേഷം സ്റ്റേഡിയം പൊളിച്ച് മറ്റു ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും. സ്റ്റേഡിയം നില്‍ക്കുന്ന സ്ഥലത്ത് പൊതുജനങ്ങള്‍ക്കു ഉപയോഗിക്കാവുന്ന മറ്റെന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനം നടത്തും. ഇത്തരം ഒരു സ്റ്റേഡിയം ഫിഫയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു രാജ്യം നിര്‍മിക്കുന്നത്.

മോഡുലാര്‍ ഡിസൈന്‍ ഉപയോഗിക്കുന്നത് കൊണ്ട് വളരെക്കുറച്ചു നിര്‍മാണ സാമഗ്രികള്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ നിര്‍മാണ ചെലവ് വളരെ കുറവായിരിക്കും. 

കോര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക.


Latest Related News