October 18, 2022
October 18, 2022
അൻവർ പാലേരി
ദോഹ : ഉയർന്ന തസ്തികകളിലുള്ള ജീവനക്കാർ വൻ തോതിൽ ഖത്തറിലേക്ക് പോയതോടെ കേരളത്തിലെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിലായതായി 'ബിസിനസ് ലൈൻ'റിപ്പോർട്ട് ചെയ്തു.ലോകകപ്പുമായി ബന്ധപ്പെട്ട് ഷെഫുകൾ, ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ് എന്നിവരുടെ ഡിമാൻഡ് ഖത്തറിൽ കുതിച്ചുയർന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻതോതിൽ ജീവനക്കാരെ നിയമിക്കുന്നതിനാൽ കേരളത്തിലെ എല്ലാ ഹോട്ടലുകളിലും 40 ശതമാനം ജീവനക്കാരുടെ കുറവുണ്ടായതായാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
"ഞങ്ങൾ ജീവനക്കാരുടെ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്, പ്രത്യേകിച്ച് ഫുഡ് ആൻഡ് ബീവറേജ്, ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിംഗ് എന്നിവയിൽ."-കൊച്ചിൻ എയർപോർട്ടിന് സമീപമുള്ള മാരിയറ്റ് ബൈ കോർട്ട്യാർഡിലെ ഓപ്പറേഷൻസ് മാനേജർ നവീൻ ഡോഗ്ര പറഞ്ഞു.
ലോകകപ്പിന് മുന്നോടിയായി നിരവധി ആഗോള ഹോട്ടൽ ശൃംഖലകൾ ഖത്തറിൽ പുതിയ ഹോട്ടലുകൾ തുറക്കുകയോ ഈ മേഖലയിൽ നിക്ഷേപം നടത്തുകയോ ചെയ്തിട്ടുണ്ട്.1,30,000 ഹോട്ടൽ മുറികൾ സജ്ജീകരിച്ചതിന് പുറമെ,ഏകദേശം 4,000 ക്യാബിനുകളുള്ള രണ്ട് ക്രൂയിസ് കപ്പലുകൾ, ടെൻറുകൾ, സ്വകാര്യ വില്ലകൾ, സർവീസ് അപ്പാർട്ടുമെന്റുകൾ എന്നിവയുൾപ്പെടെ നിരവധി താമസ സൗകര്യങ്ങളാണ് ഖത്തറിൽ ഇതിനോടകം ഒരുക്കിയത്.ഇതിനാവശ്യമായ മികവുള്ള ജീവനക്കാരെ കണ്ടെത്തി നിയമിക്കാൻ തുടങ്ങിയതാണ് പശ്ചിമേഷ്യയിലേക്കുള്ള മനുഷ്യവിഭവ ശേഷിയുടെ പ്രധാന വിപണിയായ കേരളത്തിലെ ഹോട്ടൽ മേഖലയെയും പ്രതികൂലമായി ബാധിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക