Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിലെ അല്‍ മീറ പർച്ചേസിംഗ് വിഭാഗം മേധാവിയായ വിശാഖപട്ടണം സ്വദേശിയുടെ ഇന്ത്യയിലെ ആസ്തികൾ മരവിപ്പിച്ചു 

June 19, 2021

June 19, 2021

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശ്രുംഖലയായ അൽ മീറ കൺസ്യുമർ ഗുഡ്‌സ് കമ്പനിയിലെ പർച്ചേസിംഗ് വിഭാഗം മേധാവിയുടെ ഇന്ത്യയിലെ സ്വത്തുക്കൾ മരവിപ്പിച്ചു.സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ടാണ്  സുബ്രഹ്‌മണ്യ ശ്രീനിവാസ് പിന്നിറ്റിയുടെ ഇന്ത്യയിലെ 88 ലക്ഷം രൂപ വരുന്ന ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചതെന്ന് 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു. 

ശ്രീനിവാസ് പിന്നിറ്റി ഖത്തർ നാഷണൽ ബാങ്കിലെ തന്റെ അക്കൗണ്ടിൽ നിന്നും ഇന്ത്യയിലെ ആക്സിസ് ബാങ്ക്,എച്.ഡി.എഫ്.സി ബാങ്കുകളിലേക്ക് സംശയാസ്പദമായി വൻ തുക കൈമാറ്റം ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്.ഇതിൽ 45 ലക്ഷം രൂപ തന്റെയും ഭാര്യയുടെയും പേരിൽ വിവിധ മ്യുച്ചൽ ഫണ്ടുകളിൽ നിക്ഷേപിച്ചതായും ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്.നിരവധി ഭൂസ്വത്തുക്കളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.

വിശാഖപട്ടണത്തിനടുത്തുള്ള സീതമ്മധരയിലെ ഇയാളുടെ വീട്ടില്‍ ജൂണ് 15 ന് റെയ്ഡ് നടത്തിയതായും ഇഡി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.. 2005 മുതല്‍ ദോഹ ആസ്ഥാനമായി 50-ലധികം ഹൈപ്പർ മാർക്കറ്റ് ശാഖകളുമായി നല്ല നിലയിൽ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അല്‍ മീറ.


Latest Related News