Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
യുക്രൈനിൽ കുടുങ്ങിയ ദോഹയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ അതിർത്തിയിലേക്ക് തിരിച്ചു

March 03, 2022

March 03, 2022

കീവ് : റഷ്യൻ അധിനിവേശവും ആക്രമണവും രൂക്ഷമായ യുക്രൈനിൽ നിന്നും ഒരു ഇന്ത്യൻ വിദ്യാർത്ഥി സംഘം കൂടി മോചിതരാവുന്നു. ദോഹയിൽ നിന്നുള്ള 20 വിദ്യാർത്ഥികൾ അടക്കം ആകെ 130 പേരുള്ള മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം പോളണ്ട് - യുക്രൈൻ അതിർത്തിയിലുള്ള ലിവിവ് നഗരത്തിലേക്ക് പുറപ്പെട്ടു. മൊബൈൽ ഫോണിലൂടെ വിദ്യാർത്ഥികൾ തന്നെയാണ് രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങൾ രക്ഷിതാക്കളുമായി പങ്കുവെച്ചത്.

ഇത്രനാൾ കഴിച്ചുകൂടിയ ബങ്കറിൽ നിന്നും പുറത്തുകടക്കാൻ കഴിഞ്ഞെങ്കിലും, ഇന്ത്യൻ സംഘത്തിന് അതിർത്തിയിലേക്കുള്ള യാത്ര എളുപ്പമല്ല. ഖാർകിവ് യൂണിവേഴ്സിറ്റി ബങ്കറിൽ നിന്നും പുറത്തുകടന്ന ശേഷം ഷെല്ലാക്രമണം ഉണ്ടായതായി വിദ്യാർത്ഥികളിൽ ഒരാളുടെ രക്ഷിതാവ് അറിയിച്ചു. കുട്ടികൾ താമസിച്ചിരുന്ന ഹോട്ടൽ ബങ്കർ റഷ്യയുടെ ആക്രമണത്തിൽ തകർന്നെന്നും ഇവർ കൂട്ടിച്ചേർത്തു. ഖാർക്കിവിൽ റഷ്യൻ ആക്രമണം രൂക്ഷമായതിനാൽ എത്രയും പെട്ടെന്ന് നഗരം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചതോടെയാണ് ഇന്ത്യൻ സംഘം യാത്ര പുറപ്പെട്ടത്. ആറ് ദിവസങ്ങളാണ് ഇവർ മതിയായ ഭക്ഷണമോ സൗകര്യങ്ങളോ ഇല്ലാതെ ഖാർകീവിലെ ഒരു ബങ്കറിൽ കഴിച്ചുകൂട്ടിയത്. മെയ്ക്ക് വേ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയാണ് വിദ്യാർത്ഥികളുടെ യാത്രക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ഖാർക്കിവിൽ നിന്നും ആയിരം കിലോമീറ്ററോളം അകലെയുള്ള ലിവിവ് നഗരത്തിലെത്താൻ വിദ്യാർത്ഥികൾ ഏതാണ്ട് 13 മണിക്കൂറോളം യാത്ര ചെയ്യേണ്ടി വരും. ലിവിവിൽ എത്തിയ ശേഷം പോളണ്ട് വഴിയോ ലിത്വാനിയ വഴിയോ ഇവരെ ഇന്ത്യയിലെത്തിക്കാൻ ഇന്ത്യൻ എംബസിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.


Latest Related News