Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിൽ 'കഫാല' നിയമം റദ്ദാക്കിയെങ്കിലും തൊഴിലാളികളുടെ പ്രതിസന്ധി തുടരുന്നതായി തൊഴിലാളി സംഘടന

October 08, 2021

October 08, 2021

ദോഹ : ഖത്തറിൽ കഫാല നിയമം എടുത്തുകളഞ്ഞെങ്കിലും തൊഴിലാളികൾക്ക് കാര്യങ്ങൾ സുഗമമല്ലെന്ന പരാതിയുമായി തൊഴിലാളി സംഘടന. ഇഷ്ടമുള്ള ജോലിയിലേക്ക് മാറുന്നതിനുള്ള തടസ്സങ്ങളാണ് തൊഴിലാളികളെ വലയ്ക്കുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കാലാവധി അവസാനിച്ചിട്ടും ജോലിയിൽ തുടരാൻ തൊഴിലാളികൾ നിർബന്ധിതരാവുന്നതായും കുടിയേറ്റ ജോലിക്കാരുടെ സംഘടനയായ മൈഗ്രന്റ് റൈറ്റ്സ്‌ നടത്തിയ പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നു.

നിരവധി തൊഴിലാളികളുമായി അഭിമുഖം നടത്തിയാണ് സംഘടന റിപ്പോർട്ട് തയ്യാറാക്കിയത്. എൻ.ഓ.സി സർട്ടിഫിക്കറ്റ് വിട്ടുകിട്ടാൻ ഭീമമായ തുക നൽകേണ്ടി വന്നതായും തൊഴിലാളികൾ അഭിമുഖങ്ങളിൽ വെളിപ്പെടുത്തി. ഗവണ്മെന്റിന്റെ അനുബന്ധ സംഘടനയായ 'ഖത്തർ മാൻപവർ സൊലൂഷൻസി'നെതിരെയും റിപ്പോർട്ടിൽ ആരോപണം ഉണ്ട്. ജോലി മാറാനുള്ള അപേക്ഷ ഇവർ ഒപ്പിട്ടുനൽകുന്നില്ല എന്നാണ് ആക്ഷേപം. എന്നാൽ, ഇതിനെതിരെ പ്രതികരണവുമായി സംഘടനയുടെ വക്താക്കൾ രംഗത്ത് വന്നു. കഴിഞ്ഞ വർഷം എൻ.ഓ.സി. നിയമം എടുത്തുകളഞ്ഞതിന് ശേഷം 2,26000 പേർ ജോലി മാറിയെന്നും, ഇവർക്ക് ഒരു തടസ്സവും നേരിടേണ്ടി വന്നില്ലെന്നുമാണ് സംഘടനയുടെ വാദം. കഫാല നിയമം എടുത്തുമാറ്റിയതോടെ തൊഴിൽ രംഗത്ത് ഖത്തർ മികച്ച മുന്നേറ്റം നടത്തിയതായും ഇവർ അവകാശപ്പെട്ടു. തൊഴിലാളികളിൽ പലർക്കും തങ്ങളുടെ അവകാശങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലെന്നും പഠനത്തിൽ വ്യക്തമായി. തൊഴിൽ സാഹചര്യം ദുസ്സഹമാവുന്നതിന് ഈ അജ്ഞതയും കാരണമാവുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഫാല എടുത്തുകളഞ്ഞതിന് പിന്നാലെ മിനിമം വേതന വ്യവസ്ഥയും ഖത്തർ കൊണ്ടുവന്നിരുന്നു. ഓരോ തൊഴിലാളിക്കും മിനിമം ആയിരം റിയാൽ ശമ്പളവും, ഒപ്പം ഭക്ഷണഅലവൻസായി 300 റിയാലും, താമസസൗകര്യത്തിന് അഞ്ഞൂറ് റിയാലും നൽകണമെന്നാണ് നിയമം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.  


Latest Related News