Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിൽ ഈയിടെ മരിച്ച ഏഴുപേരും ബൂസ്റ്റർ ഡോസ് എടുക്കാത്തവരാണെന്ന് ഡോ.അൽഖാൽ

January 12, 2022

January 12, 2022

ദോഹ : കോവിഡിന്റെ മൂന്നാം തരംഗം ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ, വാക്സിൻ ഡോസുകൾ കൃത്യമായ സമയത്ത് സ്വീകരിക്കണമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം. രോഗത്തെ ചെറുക്കാൻ വാക്സിന് കഴിയുമെന്നത് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നടത്തിയ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ പകർച്ചരോഗ വിഭാഗം മേധാവിയും നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനുമായ ഡോക്ടർ അബ്ദുൽ ലത്തീഫ് അൽ ഖാൽ അറിയിച്ചു.

കോവിഡ് വൈറസ് ശരീരത്തിൽ പ്രവേശിച്ചാലും, രോഗലക്ഷണങ്ങൾ ഗുരുതരമാവുന്നത് തടയാൻ വാക്സിന് കഴിയും. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് കോവിഡ് വരാതിരിക്കാൻ 75 ശതമാനം സാധ്യതയുണ്ട്. അസുഖം വന്നാലും, അത് ഗുരുതരമാവാതിരിക്കാൻ 90 ശതമാനം സാധ്യതയുണ്ട്. ഖത്തറിൽ ഈയിടെ കോവിഡ് ബാധിച്ച് മരണപ്പെട്ട ഏഴ് പേരും വാക്സിനേഷൻ സ്വീകരിക്കാത്തവരാണെന്ന കാര്യവും ഡോ.അൽഖാൽ സൂചിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടവരുടെ അവസ്ഥയും സമാനമാണ്. വാക്സിൻ എടുക്കാത്തവർക്കാണ് അസുഖം കൂടുതൽ മൂർച്ഛിച്ചത്. ഖത്തറിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ച ഒരാൾക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.


Latest Related News