Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ജർമനിയുടെ 'ഇരട്ടത്താപ്പ്' അലോസരമുണ്ടാക്കുന്നതാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി

November 07, 2022

November 07, 2022

അൻവർ പാലേരി  

ദോഹ : ഖത്തർ ലോകകപ്പിനെതിരെ ജനങ്ങളിൽ രാഷ്ട്രീയ തെറ്റിദ്ധാരണയുണ്ടാക്കുന്ന ജർമനിക്ക് ഖത്തറുമായുള്ള ഊർജ്ജപങ്കാളിത്തത്തിൽ മറ്റൊരു നിലപാടാണെന്ന് ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ.ഈ രണ്ടുതരം നിലപാടുകൾ അലോസരമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ജർമൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ സെയ്തുങിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലും ഖത്തറുമായുള്ള ഊർജ ഇടപാടിലും ജർമ്മനി വ്യത്യസ്ത മാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നത്.ഈ ഇരട്ട നിലപാട് ഞങ്ങളെ അലോസരപ്പെടുത്തുന്നു. ഒരു വശത്ത്, ജർമ്മൻ ജനതയെ സർക്കാർ  രാഷ്ട്രീയമായി തെറ്റിദ്ധരിപ്പിക്കുന്നു., മറുവശത്ത്, ഊർജ്ജ പങ്കാളിത്തത്തിന്റെയോ നിക്ഷേപത്തിന്റെയോ കാര്യത്തിൽ സർക്കാരിന് ഞങ്ങളുമായി ഒരു പ്രശ്‌നവുമില്ല,” അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നിന്ന് ജർമ്മൻ പൗരന്മാരെ ഒഴിപ്പിക്കാൻ സഹായിച്ച കാര്യവും അദ്ദേഹം അഭിമുഖത്തിൽ ഓർമിപ്പിച്ചു.

"2021 ഓഗസ്റ്റിൽ, താലിബാൻ ഏറ്റെടുത്തതിനെത്തുടർന്ന് ആയിരക്കണക്കിന് പൗരന്മാരെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിക്കാൻ ഖത്തർ ബെർലിനിനെ സഹായിച്ചപ്പോൾ,രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ചതായിരുന്നു.

അക്കാലത്ത് കുറഞ്ഞത് 70,000 അഫ്ഗാനികളെയും വിദേശികളെയുമാണ് ഖത്തർ സുരക്ഷിതമായി ഒഴിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ 'എയർലിഫ്റ്റായാണ്' ഇത് കണക്കാപ്പെടുന്നത്.ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോൾ, ജർമ്മൻ ടീമിനൊപ്പം ലോകകപ്പ് ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അപ്പോൾ പെട്ടെന്ന് വ്യത്യസ്തമായ മാനദണ്ഡങ്ങൾ ബാധകമാകുന്നത് എങ്ങനെയാണെണെന്ന് ഞങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ജർമ്മനിക്ക്  ആസന്നമായ ശൈത്യകാലത്ത് റഷ്യൻ വാതകത്തിന് ബദലായി കൂടുതൽ പ്രകൃതിവാതകം എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇതിനായി കഴിഞ്ഞ മെയിൽ 

ഹൈഡ്രജൻ, ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) വിതരണത്തിന് ഊന്നൽ നൽകി ഊർജ്ജ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ ഖത്തറും ജർമ്മനിയും ഒപ്പുവെച്ചിട്ടുണ്ട്.എന്നാൽ ജർമ്മനിയും ഖത്തറും തമ്മിൽ തുടർന്നുപോകാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ബന്ധമല്ല ഇത്. ഞങ്ങൾ എല്ലാവരോടും എപ്പോഴും തുറന്ന് സംസാരിക്കും. എന്നാൽ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രസ്താവനകൾ സ്വീകരിക്കാൻ കഴിയില്ലെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി ചൂണ്ടിക്കാട്ടി.

നേരത്തെ ഖത്തർ ലോകകപ്പിനെതിരെ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രസ്താവന നടത്തി വിവാദത്തിലായ ജർമൻ ആഭ്യന്തര മന്ത്രി പിന്നീട് ഖത്തർ സന്ദർശനത്തിനിടെ തന്റെ നിലപാട് തിരുത്തുകയും വിദേശതൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ ഖത്തർ നടപ്പാക്കിയ പരിഷ്കാരങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇതിന് ശേഷവും  ജർമൻ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും ഖത്തറിനെതിരെ ആക്രമണം തുടരുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News