October 26, 2023
October 26, 2023
വാഷിങ്ടണ്‍: അമേരിക്കയിലെ ലവിസ്റ്റന്നിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. റോബര്‍ട്ട് കാര്‍ഡ് (40 വയസ്സ്) എന്ന മുന്‍ സൈനികനാണ് അക്രമി. അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. അക്രമി ആയുധവുമായി പുറത്ത് തുടരുന്നതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതിയെ പിടികൂടാൻ കഴിയാത്തതിനാല്‍ ജനങ്ങൾ വീടിനുള്ളിൽ തന്നെ വാതിൽ പൂട്ടിയിരിക്കാനാണ് പൊലീസ് നല്‍കിയ നിര്‍ദേശം. പ്രതിയെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്. അക്രമി നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അടുത്ത കാലത്ത് അറസ്റ്റിലായിരുന്നു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഇയാളെ രണ്ടാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.
സ്പെയർടൈം റിക്രിയേഷൻ, സ്കീംഗീസ് ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. അക്രമം നടത്തിയതിന്റെ കാരണം വ്യക്തമായിട്ടില്ല.
അതേസമയം, പ്രതിയുടെ ചിത്രം ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രൗൺ നിറത്തിലുള ഷർട്ടും ഇരുണ്ട നിറത്തിലുള്ള ജീൻസും ധരിച്ച് ആയുധം പിടിച്ച് നില്‍ക്കുന്ന പ്രതിയുടെ ചിത്രങ്ങളാണ് അധികൃതർ പുറത്തുവിട്ടത്. ഇയാളെ തിരിച്ചറിയുന്നവര്‍ ഉടൻ പൊലീസിൽ വിവരം അറിയിക്കണമെന്നും ജനങ്ങൾക്ക് നിർദേശമുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F