Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ജിസിസി-മധ്യേഷ്യ കരട് കരാറിൽ ചർച്ച നടത്തുമെന്ന്  ഖത്തർ പ്രധാനമന്ത്രി

April 15, 2024

news_malayalam_developments_updates_in_qatar

April 15, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ജിസിസി രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായി ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കൻ്റിൽ ഇന്ന് (തിങ്കളാഴ്ച) നടന്ന രണ്ടാം മന്ത്രിതല യോഗത്തിൽ ഖത്തർ പങ്കെടുത്തു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. 

ജിസിസി രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും, നിലവിലുള്ളത് വിപുലീകരിക്കാനും ആഗ്രഹിക്കുന്നുവെന്ന് ഉദ്ഘാടന സമ്മേളനത്തിൽ ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.. ജിസിസി രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം, പ്രാദേശിക ബന്ധം, സഹകരണം എന്നിവ സംബന്ധിച്ച കരട് കരാറിൻ്റെ വിശദാംശങ്ങൾ  ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ജിസിസി രാജ്യങ്ങളിലെ മന്ത്രിതല സമിതി ഇതിന്  പ്രഥമ പരിഗണന നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

2022 സെപ്തംബറിൽ നടന്ന ആദ്യത്തെ യോഗത്തിൽ സഹകരണ പ്രക്രിയയിൽ നിർണായക ഘട്ടം പിന്നിട്ടിരുന്നു. സമീപകാല വാർഷിക സെഷനുകളിൽ ഒന്നിലധികം തവണ ഇത് ആവർത്തിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ആഗോള ഭക്ഷ്യസുരക്ഷാ പ്രതിസന്ധി, തീവ്രവാദ ഭീഷണികൾ, ഇസ്‌ലാമോഫോബിയ തുടങ്ങിയ ആഗോള വെല്ലുവിളികൾക്കിടയിലാണ് സംയുക്ത മന്ത്രിതല യോഗം ഇന്ന് നടന്നത്. പ്രാദേശിക സ്ഥിരതയും സമാധാനവും നിലനിർത്തുന്നതിന് മേഖലയിലെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള ഫലപ്രദമായ ഇടപഴകലും ഏകോപനവും നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യവും, സംയുക്ത പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകേണ്ടതിൻറെ പ്രാധാന്യവും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, വ്യാപാര, വ്യാവസായിക, കാർഷിക മേഖലകളിലെ പൊതുവെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾക്ക് പുറമെ എല്ലാ രാജ്യങ്ങളുടെയും ഭാഗത്തു നിന്ന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് അദ്ദേഹം ആവർത്തിച്ചു. 

ജിസിസി രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള 2023-2027ലെ സംയുക്ത പ്രവർത്തന പദ്ധതിയാണ് കരാർ മുന്നോട്ടുവെക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി ചൂണ്ടിക്കാട്ടി. ഇത് ആദ്യ സംയുക്ത മന്ത്രിതല യോഗത്തിലും, ജിസിസി രാജ്യങ്ങളിലെയും മധ്യേഷ്യൻ രാജ്യങ്ങളിലെയും  നേതാക്കളുടെ ഉച്ചകോടിയിലും അംഗീകരിച്ചിരുന്നു. ഇതിലൂടെ എല്ലാ സഹകരണ മേഖലകളിലും പരസ്പരബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, രാഷ്ട്രീയ, സുരക്ഷാ ഏകോപന മേഖലകളിലെ ധാരണകളും നിർദ്ദേശങ്ങളും പഠിക്കുന്നതിനും സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായകമാകും. സാമ്പത്തിക സ്ഥാപനങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം എന്നിവയിൽ വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കും. കൂടാതെ ആരോഗ്യ മേഖലകളിലും മറ്റ് മേഖലകളിലും സുസ്ഥിര വികസനം കൈവരിക്കുന്നതിനും രാഷ്ട്രങ്ങളുടെ താൽപ്പര്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വിശ്വസനീയമായ പ്രാദേശിക, ആഗോള മധ്യസ്ഥൻ എന്ന നിലയിൽ ഖത്തർ ഏറ്റെടുക്കുന്ന ദൗത്യങ്ങൾ സമാധാനപരവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ പരിഹരിക്കാനാണ് ഖത്തർ ശ്രമിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News