Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയിലെ ഖത്തർ കമ്മറ്റി ആസ്ഥാനത്തിന് നേരെ ഇസ്രായേൽ ആക്രമണം,പ്രതിഷേധവുമായി ഖത്തറും സൗദിയും 

November 14, 2023

Malayalam_Qatar_News

November 14, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ/ദോഹ : അധിനിവേശ ഫലസ്തീനിലെ ഗാസയുടെ പുനർ നിർമ്മാണത്തിനായുള്ള ഖത്തർ കമ്മറ്റി ആസ്ഥാനത്തിന് നേരെ ഇസ്രായിൽ അധിനിവേശ സേന നടത്തിയ ഷെല്ലാക്രമണത്തെ  ഖത്തർ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.സിവിലിയൻമാർ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയുൾപ്പെടെയുള്ള സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമാക്കുന്നത്  അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

തുടർച്ചയായ ആക്രമണവും ഉപരോധവും കാരണം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയുടെ പ്രയാസങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമാക്കിയാണ് പുനർനിർമാണ കമ്മറ്റി പ്രവർത്തിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.സിവിലിയന്മാർക്കും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കുമെതിരായ ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് ഇസ്രായേലിനെ ഉത്തരവാദികളാക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനും അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുന്നതാണ് ഇത്തരം ആക്രമണങ്ങളെന്നും  മന്ത്രാലയം അഭിപ്രായപ്പെട്ടു.

അതേസമയം,ഗസയിലെ ഖത്തർ കമ്മറ്റി ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ സൗദി അറേബ്യയും ശക്തമായി പ്രതിഷേധിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും ഇസ്രായിൽ സൈന്യം ലംഘിക്കുകയാണെന്നും സൗദി വ്യക്തമാക്കി. ഈ നഗ്‌നമായ ആക്രമണത്തിനെതിരെ ഖത്തറിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും സൗദി പറഞ്ഞു. ഗസയിലെ അതിക്രമം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം. ഗാസയിലെ ആക്രമങ്ങൾ അവസാനിപ്പിക്കാൻ ഉടൻ നടപടി വേണം. സിവിലിയൻമാർക്കും ആശുപത്രികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും എതിരെ ചെയ്ത കുറ്റകൃത്യങ്ങൾക്ക് അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾക്കനുസൃതമായി ഇസ്രായിലിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സൗദി ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News