October 15, 2023
October 15, 2023
ഗസ: ഇസ്രായേൽ ഭീഷണിയില്‍ പേടിച്ച് രാജ്യം വിട്ടുപോകില്ലെന്ന് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ. ഗാസ മുനമ്പില്‍ ഇസ്രായില്‍ വംശഹത്യ നടത്തുകയാണെന്നും അദ്ദേഹം വീഡിയോ പ്രസംഗത്തില്‍ പറഞ്ഞു.
ഗസ വിടുകയോ ഈജിപ്തിലേക്ക് ഓടിപ്പോകുകയോ ചെയ്യില്ല. അമേരിക്കയുടേയും ചില യൂറോപ്യന്‍ രാജ്യങ്ങളുടേയും പിന്തുണയോടെയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. ഇസ്രായേൽ അക്രമങ്ങളെ ധീരമായി നേരിടുന്ന ഗസയിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതായും ഇസ്മായില്‍ ഹനിയ പറഞ്ഞു. ഗസയില്‍ മാനുഷിക സഹായം എത്തിക്കാന്‍ അനുവദിക്കാത്ത യുദ്ധക്കുറ്റമാണ് ഇസ്രായേൽ ചെയ്യുന്നതെന്നും ഹമാസ് മേധാവി ആരോപിച്ചു. ഫലസ്തീന്‍ പ്രദേശത്ത് ഏര്‍പ്പെടുത്തിയ 'ക്രൂരമായ ഇസ്രായില്‍ ഉപരോധത്തെ' ഹനിയ അപലപിച്ചു. ഗസയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിന് ഇസ്രായിലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അദ്ദേഹം യു.എൻ ജനറൽ സെക്രെട്ടറി അന്റോണിയോ ഗുട്ടെറസിനോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം, ഗസയില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ 700ലധികം കുട്ടികള്‍ ഉള്‍പ്പെടെ 2,200ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഗസയില്‍ 'സമ്പൂര്‍ണ ഉപരോധം' ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി, വെള്ളം, ഇന്ധന വിതരണം തുടങ്ങിയവ നിര്‍ത്തി. ഇസ്രയേലിന്റെ 150 തടവുകാരെ ഹമാസ് മോചിപ്പിക്കുന്നതുവരെ വിതരണം പുനരാരംഭിക്കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU