December 12, 2023
December 12, 2023
തിരുവനന്തപുരം∙ സംസ്ഥാനത്ത് മാലിന്യം വലിച്ചെറിയുക, കത്തിക്കുക, അലക്ഷ്യമായി കൈകാര്യം ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒരു വർഷം വരെ തടവും 50,000 രൂപ പിഴയും. മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങളിൽ ഭേദഗതി വരുത്തിയുള്ള നിയമം പ്രാബല്യത്തിൽ വന്നു. കൂടാതെ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് മാലിന്യം വലിച്ചെറിയുന്നതിന് എതിരെ ചുമത്താവുന്ന തത്സമയ പിഴത്തുക 5000 രൂപയാക്കി കൂട്ടി. പിഴയടച്ചില്ലെങ്കിൽ പൊതുനികുതി കുടിശികയായി പിഴ ഈടാക്കും.
90 ദിവസത്തിന് ശേഷവും മാലിന്യത്തിന്റെ ഉത്തരവാദികൾ യൂസർ ഫീ (സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രതിമാസം 50 രൂപ) നൽകുന്നതിൽ വീഴ്ച വരുത്തിയാൽ, പ്രതിമാസം 50 ശതമാനം പിഴയോടു കൂടി പൊതു നികുതി കുടിശികയായി പിഴ ഈടാക്കാനും നിയമമുണ്ട്. കൂടാതെ യൂസർ ഫീ അടയ്ക്കാത്ത വ്യക്തിക്ക് പിഴ അടയ്ക്കും വരെ തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള ഏതു സേവനവും സെക്രട്ടറിമാർക്ക് നിരസിക്കാം.
അതേസമയം, തദ്ദേശ സ്ഥാപനത്തിന് സർക്കാർ മാർഗ നിർദേശങ്ങൾക്ക് അനുസൃതമായി ഉചിതം എന്നു തോന്നുന്ന വിഭാഗങ്ങളെ യൂസർ ഫീയിൽ നിന്നു ഒഴിവാക്കാം. ആശ്രയ, ബിപിഎൽ കുടുംബങ്ങളെ യൂസർ ഫീയിൽ നിന്ന് ഒഴിവാക്കി തദ്ദേശ വകുപ്പ് 2020ൽ ഉത്തരവ് ഇറക്കിയിരുന്നു. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായാണ് പുതിയ നിയമ ഭേദഗതിയെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F