November 04, 2023
November 04, 2023
ജെറുസലേം: ഹമാസ് ബന്ദികളാക്കിയ 240 ലധികം ഇസ്രായേൽ തടവുകാരെ മോചിപ്പിക്കുന്നതുവരെ ഗസയിൽ താൽക്കാലിക വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും ഉപരോധിച്ച എൻക്ലേവിലേക്ക് സഹായം അനുവദിക്കുന്നതിനുമുള്ള "മാനുഷിക കാരണങ്ങൾ" എന്ന യു.എസിന്റെ സമ്മർദത്തിനെതിരെ പിന്നോട്ട് നീങ്ങുന്നുവെന്നും നെതന്യാഹു പറഞ്ഞു.
“ഞങ്ങൾ പൂർണ ശക്തിയോടെ ആക്രമണം തുടരുകയാണ്. ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കുന്നത് വരെ താൽക്കാലിക വെടിനിർത്തൽ ഇസ്രായേൽ നിരസിക്കുന്നു,”- നെതന്യാഹു പറഞ്ഞു.
സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും ഗസയിലേക്ക് കൂടുതൽ സഹായം അനുവദിക്കുന്നതിനുമുള്ള നടപടികൾ ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ വെള്ളിയാഴ്ച ഇസ്രായേലിലെത്തിയിരുന്നു.
അതേസമയം, ഗസയിൽ ഇസ്രായേലിനോട് 'താൽക്കാലികമായി' വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും ആവശ്യപ്പെട്ടിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://chat.whatsapp.com/CqJci12yE9VL8MZgKZYvGm