Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഹമാസിനെ മാത്രം കുറ്റപ്പെടുത്താനുള്ള യു.എസ് നീക്കം പരാജയപ്പെട്ടു 

October 09, 2023

Gulf_Malayalam_News

October 09, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂയോര്‍ക്: ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേല്‍-ഹമാസ് ആക്രമണത്തില്‍ ഹമാസിനെ മാത്രം കുറ്റപ്പെടുത്താനും ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ മാത്രം അപലപിക്കാനും ശ്രമിച്ച യുഎസിന്റെ ശ്രമം പാളി. രക്ഷാസമിതി അംഗങ്ങള്‍ ഒന്നര മണിക്കൂറിലേറെ ചര്‍ച്ച നടത്തിയിട്ടും ഏകകണ്ഠമായ സംയുക്ത പ്രസ്താവന നടത്താനായില്ല. കൂടാതെ സമാധാനം പുന:സ്ഥാപിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്നും രക്ഷാസമിതി അഭിപ്രായപ്പെട്ടു.

ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ ശക്തമായി അപലപിക്കാന്‍ യു.എന്‍ രക്ഷാസമിതിയിലെ 15 അംഗങ്ങളോടും അമേരിക്ക അഭ്യര്‍ത്ഥിച്ചിരുന്നു. ഇസ്രായേലിനെതിരെ ഭീകരാക്രമണമാണ് ഹമാസ് നടത്തുന്നതെന്നും അമേരിക്ക ഊന്നി പറഞ്ഞു. എന്നാല്‍, അമേരിക്കയുടെ ആവശ്യത്തോട് എല്ലാ അംഗങ്ങളും അനുകൂലമായി പ്രതികരിച്ചില്ല.

'ഹമാസ് ആക്രമണത്തെ വലിയ വിഭാഗം അംഗങ്ങളും അപലപിച്ചിട്ടുണ്ട്. എന്നാല്‍, എല്ലാവരും ഇല്ല' എന്ന് മുതിര്‍ന്ന യു.എസ് നയതന്ത്രജ്ഞന്‍ റോബര്‍ട്ട് വൂഡ് യോഗത്തിന് ശേഷം പറഞ്ഞു.

എല്ലാ അംഗങ്ങളുടെയും പിന്തുണയുണ്ടെങ്കില്‍ മാത്രമേ രക്ഷാസമിതിയില്‍ സംയുക്ത പ്രസ്താവന നടത്താനാകൂ. നിലവിലെ സംഘര്‍ഷ സാഹചര്യത്തിന് ഹമാസിനെ മാത്രം കുറ്റപ്പെടുത്തുന്നതിലുപരി പ്രശ്‌നപരിഹാരത്തിന് വിശാലമായ മാര്‍ഗം തേടുകയാണ് വേണ്ടതെന്നും രക്ഷാസമിതി അംഗങ്ങള്‍ വ്യക്തമാക്കി.

അതേസമയം, ഒന്നര മണിക്കൂറിലേറെ നീണ്ട യോഗത്തില്‍ യു.എന്‍ മിഡില്‍ ഈസ്റ്റ് സമാധാന അംബാസഡര്‍ ടോര്‍ വിന്നിസ്ലാന്‍ഡ് നിലവിലെ സാഹചര്യം വിശദീകരിച്ചു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സംഘര്‍ഷത്തെ അപലപിച്ചു. വ്യാപകമായ സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാ നയതന്ത്ര ശ്രമങ്ങളും നടത്തണമെന്നും യു.എന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News