October 24, 2023
October 24, 2023
ഗസ: ഖത്തറിന്റെയും ഈജിപ്തിന്റെയും നയതന്ത്ര ശ്രമങ്ങൾക്ക് പിന്നാലെ ഫലസ്തീനിൽ ബന്ദികളാക്കിയ രണ്ട് തടവുകാരെ കൂടി ഹമാസ് മോചിപ്പിച്ചതായി ഹമാസ് സായുധ വിഭാഗം വക്താവ് അബു ഉബൈദ അറിയിച്ചു. മനുഷ്യത്വപരമായ കാരണങ്ങളാലാണ് രണ്ട് പേരെയും മോചിപ്പിച്ചതെന്നും അബു ഉബൈദ വ്യക്തമാക്കി.
ഇസ്രായേലി വനിതകളായ നൂരിത് യിത്‌സാക്ക്, യോചെവേദ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് മോചിപ്പിച്ചതെന്ന് ഹമാസിന്റെ അൽ ഖസ്സാം ബ്രിഗേഡ്‌സ് ടെലിഗ്രാമിലെ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ സ്വീകരിക്കാൻ വിസമ്മതിച്ച അതേ രണ്ട് തടവുകാരെയാണ് ഹമാസ് മോചിപ്പിച്ചതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഹമാസ് ബന്ദികളാക്കിയ രണ്ട് ഇസ്രായേലികളെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്‌തിട്ടും ഇസ്രായേൽ സർക്കാർ അവരെ സ്വീകരിക്കാൻ തയ്യാറായില്ലെന്ന് ഹമാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഈ അവകാശവാദത്തെ"അപരാധമായ പ്രചരണം" എന്നാണ് ഇസ്രായേൽ വിശേഷിപ്പിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസവും ഖത്തറിന്റെ മധ്യസ്ഥതയിൽ ഫലസ്തീനിൽ ബന്ദികളാക്കിയ രണ്ട് അമേരിക്കക്കാരെ ഹമാസ് മോചിപ്പിച്ചിരുന്നു. അമേരിക്കക്കാരായ അമ്മയെയും മകളെയും ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറിയതായാണ് ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F