Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയ്‌ക്കെതിരായ ആക്രമണം തുടർന്നില്ലെങ്കിൽ രാജിവെക്കുമെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രിയുടെ ഭീഷണി 

November 23, 2023

Malayalam_News_Qatar

November 23, 2023

 ന്യൂസ് ഏജൻസി 

തെൽ അവീവ്: ഗസയിൽ താൽക്കാലിക വെടിനിർത്തലിന് ശേഷം ആക്രമണം പുനരാരംഭിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ. ഇസ്രായേലും ഹമാസും തമ്മിലുള്ള കരാർ നിലവിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇസ്രായേൽ ചാനൽ 14ന് നൽകിയ അഭിമുഖത്തിലാണ് ബെൻ-ഗ്വിർ ഇക്കാര്യം പറഞ്ഞത്. ബെൻ-ഗ്വീറും അദ്ദേഹത്തിന്റെ പാർട്ടിയിലെ മറ്റ് രണ്ട് മന്ത്രിമാരും മാത്രമാണ് തടവുകാരെ കൈമാറുന്ന കരാറിനെതിരെ വോട്ട് ചെയ്തത്.

അതേസമയം, ഇസ്രായേൽ സമ്പൂർണ്ണ വിജയം നേടും. ഹമാസിനെ ഉന്മൂലനം ചെയ്യുക, ഇസ്രായേലിന്റെ മുഴുവൻ തടവുകാരെയും മോചിപ്പിക്കുക തുടങ്ങിയവ ഉണ്ടാകുന്നത് വരെ ഗസയ്‌ക്കെതിരായ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസിന് ശേഷം ഇസ്രായേലിന് ഒരു ഭീഷണിയുമില്ലെന്ന് ഉറപ്പുവരുത്തുമെന്നും നെതന്യാഹു വ്യക്തമാക്കി. 

ഗസയിൽ നാല് ദിവസത്തെ വെടിനിർത്തലിനാണ് കരാറായത്. ഖത്തറിന്റെ ശക്തമായ മധ്യസ്ഥതയിലാണ് വെടിനിർത്തലിനും തടവുകാരുടെ മോചനത്തിനുമുള്ള കരാറിന് ഇസ്രയേലും ഹമാസും സമ്മതിച്ചത്. കരാര്‍ അനുസരിച്ച് 50 ഇസ്രയേലി ബന്ദികളെ ഹമാസും, 150 ഫലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. മോചിപ്പിക്കുന്ന ഫലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രായേൽ പുറത്തുവിട്ടിട്ടുണ്ട്. ഇന്ധനങ്ങളും അവശ്യവസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകൾ റഫ അതിർത്തിയിലൂടെ ഗസയിലേക്ക് പ്രവേശിക്കും. ഗസക്കുമേലുള്ള ഇസ്രായേലിന്റെ നിരീക്ഷണ വിമാനങ്ങൾ ദിവസവും ആറുമണിക്കൂർ നിർത്തിവെക്കുമെന്നും കരാറിലുണ്ട്. നാല് ദിവസത്തിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ ഇസ്രയേൽ വെടിനിര്‍ത്തല്‍ തുടരുമെന്നും റിപ്പോർട്ടുണ്ട്. താൽകാലിക വെടിനിർത്തലിനെ ലോകരാജ്യങ്ങളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ യുദ്ധം പൂർണമായും നിർത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News