January 02, 2024
January 02, 2024
തെൽ അവീവ്: ഗസയിൽ 2024ലും യുദ്ധം തുടരുമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന 'നീണ്ട പോരാട്ടത്തിന്' തയ്യാറെടുക്കുന്നതിനായി, 300,000 ആർമി റിസർവിസ്റ്റുകളിൽ ചിലർക്ക് യുദ്ധത്തിൽ നിന്ന് ഒരു ഇടവേള ലഭിക്കുമെന്നും, ഈ വർഷം മുഴുവനും കൂടുതൽ ചുമതലകൾക്കും യുദ്ധത്തിനുമായി സൈനികരെ ആവശ്യമാണെന്ന് മനസ്സിലാക്കി മുൻകൂട്ടി ആസൂത്രണം ചെയ്യുമെന്നും ഇസ്രായേലി സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.
അതേസമയം, ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ 21,978 പേർ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസിനെതിരായ പോരാട്ടത്തിൽ ഗസയിൽ 172 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യവും വ്യക്തമാക്കി. ഹമാസിനെ ഇല്ലാതാക്കി ബന്ദികളാക്കിയവരെ തിരിച്ചയക്കുന്നതു വരെ ആക്രമണം മാസങ്ങളോളം നീണ്ടു നിൽക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെ ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങൾ പുതിയ വെടിനിർത്തൽ കരാറിനായി മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ്. പുതിയ വെടിനിർത്തൽ കരാർ, ബന്ദികളെ മോചിപ്പിക്കൽ, യുദ്ധം അവസാനിപ്പിക്കൽ തുടങ്ങിയവ നിർദേശിക്കുന്ന പദ്ധതികൾ ചർച്ച ചെയ്യാൻ ഖത്തറിൽ നിന്നുള്ള പ്രതിനിധി സംഘം വെള്ളിയാഴ്ച (ഡിസംബർ 29) കെയ്‌റോ സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F