Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സംഘര്‍ഷത്തിന് അയവില്ലാതെ ഗസ; കരയുദ്ധത്തിനൊരുങ്ങി ഇസ്രയേല്‍

October 09, 2023

Gulf_Malayalam_News

October 09, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രയേല്‍ - ഫലസ്തീല്‍ അതിര്‍ത്തി പ്രദേശമായ ഗസ മുനമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഗസയില്‍ നൂറിലധികം മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള ഇസ്രയേലികളെ ബന്ദികളാക്കിയതായി ഹമാസ് വ്യക്തമാക്കുന്നു. അതിനിടെ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേല്‍ ഗസ അതിര്‍ത്തിയുടെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കി. നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കുകയും നിരവധി ആളുകളെ തടവിലാക്കുകയും ചെയ്തു. പ്രത്യാക്രമണം നടത്തുന്ന ഇസ്രയേല്‍ തുടര്‍ച്ചയായി ഗസ മുനമ്പിലേക്ക് വ്യോമാക്രമണം നടത്തുകയാണ്. 

ഇസ്രയേല്‍ ആക്രമണത്തില്‍ 413 ഫലസ്തീനികള്‍ മരണപ്പെടുകയും 2300ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ച്ചയായുള്ള ഇസ്രയേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് 74000ത്തോളം ഫലസ്തീനികളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു. ആക്രമണത്തില്‍ ഗസ സിറ്റിയില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിലംപൊത്തി. ഇസ്രയേല്‍- ഫലസ്തീന്‍ സംഘര്‍ഷം ആരംഭിച്ച ഘട്ടത്തില്‍ 13 ഫലസ്തീനികളാണ് വെസ്റ്റ് ബാങ്കില്‍ മാത്രം മരണപ്പെട്ടത്. ഹമാസ് ആക്രമണത്തില്‍ 57 ത്തോളം ഇസ്രയേല്‍ സൈനികര്‍ക്ക് ജീവന്‍നഷ്ടമായി. 

അതേസമയം, പൂര്‍ണമായും ഗസയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കരയുദ്ധത്തിനൊരുങ്ങുകയാണ് ഇസ്രയേല്‍. വ്യോമാക്രമണത്തിലൂടെ മാത്രം ഹമാസിനെ നേരിടാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ കര മാര്‍ഗമുള്ള സൈനിക നീക്കത്തിനൊരുങ്ങുന്നത്. ഗസയ്ക്ക് സമീപം ഒരു ലക്ഷം റിസര്‍വ് സൈനികരെ നിയോഗിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News