October 23, 2023
October 23, 2023
ഗസ: ഗസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 4,651 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 40 ശതമാനവും കുട്ടികളാണ്. 14,245-ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിലും 70ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. ഗസയുടെ ആരോഗ്യ മന്ത്രാലയ വക്താവ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 117 കുട്ടികൾ ഉൾപ്പെടെ 266 ഫലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വക്താവ് അഷ്‌റഫ് അൽ ഖുദ്ര പറഞ്ഞു.
അതേസമയം, ഗസയിൽ ആക്രമണം കടുപ്പിക്കാനൊരുങ്ങുകയാണ് ഇസ്രയേൽ. ഗസയിൽ നിന്ന് ഒഴിഞ്ഞു പോകാത്തവരെ ഹമാസ് ആയി കണക്കാക്കുമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്. റഫ അതിർത്തി തുറന്നതിന് തൊട്ടു പിന്നാലെ ഗസയിൽ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. വടക്കൻ ഗസയിൽ നിന്ന് ഫലസ്തീൻ നിവാസികളോട് ഒഴിഞ്ഞുപോകാനും മുന്നറിയിപ്പ് നൽകി. യുദ്ധം അടുത്തഘട്ടത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഇസ്രയേൽ മുന്നറിയിപ്പ്.
കൂടാതെ, ഗസയിലെ ഇന്ധന വിതരണം ഇസ്രായേൽ നിർത്തിയതോടെ തീവ്രപരിചണ വിഭാഗത്തിൽ കഴിയുന്ന 120 നവജാതശിശുക്കളുടെ ജീവൻ അപകടത്തിലാണെന്ന് യുഎൻ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F